/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ വർദ്ധിച്ച സ്വർണവില വൈകുന്നേരം കുറഞ്ഞു. രാവിലെ പവന് 480 രൂപ വർദ്ധിച്ചിരുന്നു.
എന്നാൽ വൈകുന്നേരം 880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വില 101,400 രൂപയാണ്.
തിങ്കളാഴ്ച രാവിലെ പവന്‍റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു.
ഇന്നലെ പവന്‍റെ വില 440 രൂപ വർദ്ധിച്ചിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us