/sathyam/media/media_files/2025/11/15/gold-2025-11-15-11-13-56.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,455 രൂപയിലും പവന് 99,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,240 രൂപയിലെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ പവന് ലക്ഷം രൂപ കടന്ന സ്വര്‍ണവില ചൊവ്വാഴ്ചയാണ് ഒരു ലക്ഷത്തിനു താഴെയായത്.
ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. തിങ്കളാഴ്ച മൂന്നു തവണകളായാണ് സ്വര്‍ണവില മാറി മറഞ്ഞത്.
ഗ്രാമിന് 195 രൂപയുടെയും പവന് 1,560 രൂപയുടെയും ഇടിവാണ് ഉണ്ടായത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു.
ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ഒടുവിൽ തിങ്കളാഴ്ച മുതലാണ് താഴേക്കു പോകാൻ തുടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us