പശ്ചിമേഷ്യൻ സംഘർഷത്തിനിടെ വീണ്ടും സ്വർണവിലയിൽ ചാഞ്ചാട്ടം ; പവന് കുറഞ്ഞത് 720. ഒരു ഗ്രാം സ്വർണത്തിന് 14,990 രൂപയിലും പവന് 1,19,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പവന് 2,400 രൂപയും ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും ബുധനാഴ്ച പവന് 2280 രൂപയുമാണ് കുറഞ്ഞത്.

New Update
jewellery

കൊച്ചി:പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും വീണ്ടും താഴ്ന്നിറങ്ങി സ്വർണവില. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,990 രൂപയിലും പവന് 1,19,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisment


രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി ഈയാഴ്ച ആഭ്യന്തര സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. തിങ്കളാഴ്ച പവന് 2,400 രൂപയും ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും ബുധനാഴ്ച പവന് 2280 രൂപയുമാണ് കുറഞ്ഞത്.

ഈമാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7,000 രൂപയാണ് കുറഞ്ഞത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച സ്വർണവില വ്യാപാരികൾ കൂട്ടിയിരുന്നു. രണ്ടുതവണയായി ഗ്രാമിന് 365 രൂപയും പവന് 5,240 രൂപയുമാണ് വർധിച്ചത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.

 എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.

Advertisment