/sathyam/media/media_files/2025/03/11/xwtCWmfMdO0lxEScAAZC.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ വില 91,960 രൂപയിലെത്തി. ഇന്നലെ 91,720 രൂപയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11495 രൂപ നൽകണം. ഇന്നലെ ഇത് 11465 രൂപയായിരുന്നു.
റെക്കോർഡ് ഉയരത്തിലുള്ള സ്വർണവില വീണ്ടും കൂടുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.
സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.