ചാഞ്ചാട്ടത്തിനിടെ വീണ്ടും താഴേക്കിറങ്ങി സ്വർണവില

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം

New Update
gold

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനിടെ നേരിയ ഇറക്കവുമായി സ്വർണവില. 

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,530 രൂപയിലും പവന് 1,16,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisment

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,940 രൂപയിലെത്തി.


ചൊവ്വാഴ്ച രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചകഴിഞ്ഞ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചകഴിഞ്ഞ് താഴേക്കുപോയിരുന്നു.

രാവിലെ ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് വര്‍ധിച്ചത്. പിന്നാലെ ഉച്ചയ്ക്ക് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്‍ധിച്ച സ്വർണവില സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറുകയാണ്.

Advertisment