റിയാദിലെ വ്യാപാര സ്ഥാപനമായ ഒരു വലിയ സൂപ്പർ മാർക്കറ്റിലെ ജീവനക്കാര്‍ ആയിരുന്ന കോഴിക്കോട് സ്വദേശി ഇസ്മായിലും . മധുരൈ സ്വദേശി മുരുകൻ രഘുരാമനും സ്പോണ്‍സറുടെ ചതിയില്‍ കുടുങ്ങി .ഒടുവില്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ സഹായാത്താല്‍ ഇരുവരും നടണഞ്ഞു.
/sathyam/media/post_attachments/bPKOvp82RRt1ryaOxZqA.jpg)
ഇസ്മായിലിനും, രഘുവിനുമുള്ള യാത്രാരേഖകള്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡണ്ട് അയൂബ് കരൂപടന്ന കൈമാറുന്നു.
വെക്തമായ ധാരണയോടെ സ്പോണ്‍സറുമായി ചേര്‍ന്ന് പത്തു ലക്ഷം റിയാൽ മുടക്കി ആരംഭിച്ച സൂപ്പർ മാർക്കറ്റ് ദിനം പ്രതിയുള്ള വളർച്ച കണ്ട് സ്പോൺസർ സ്ഥാപനം പിടിച്ചെടുക്കുകയായിരുന്നു . സ്ഥാപനം സ്‌പോൺസറുടെ കയ്യിലായതോടെ തൊഴി ലാളികളും വിഷമത്തിലായി . ആരുടേയുംതാമസരേഖ പുതുക്കി കൊടുക്കാനോ ഉടമ തയ്യാറായാതുമില്ല
കഴിഞ്ഞ അഞ്ചര കൊല്ലമായി നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെട്ട ഇസ്മായിലും . രഘുവും സൗദിയിലെ ജീവകാരുണ്ണ്യ സംഘടനയായ . ചാരിറ്റി ഓഫ് പ്രവാസി മലയാ ളിയുടെ സഹായം തേടുകയായിരുന്നു . വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകർ . സ്പോൺസറുമായി ബന്ധപ്പെട്ടു മുന്ന് മാസത്തെ നിരന്ത രമായ ചർച്ചയിലും . ഇടപെടലിനൊടുവില്‍ സ്പോൺസർ ഇരുവർക്കും ഫൈനൽ എക്സിറ്റ് നൽകി .
നാട്ടിലെത്താൻ കഴിയാഞ്ഞത് കൊണ്ട് മൂന്ന് പ്രാവശ്യം വിവാഹം മുടങ്ങിയ രഘു രാമനും . ഇസ്മായിലും തങ്ങളെ സഹായിച്ചവർക്കു നന്ദി അറിയിച്ചുകൊണ്ട് നാട്ടിലേക്ക് തിരിച്ചു . ഇരുവരെയും സഹായിക്കുന്നതിനായി അയൂബ് കരൂപ്പടന്നക്കൊപ്പം . നിസ്സാർ കൊല്ലം . മുജീബ് ചാവക്കാട് . മുഹാദ് കരൂപ്പടന്ന . എന്നിവരും സഹായത്തിനുണ്ടായി രുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us