Advertisment

'' മരിക്കുന്നതിന്റെ തലേദിവസം മകളോട് വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു, ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുമ്പേ അദ്ദേഹം മകള്‍ക്കുള്ള സ്വര്‍ണം വാങ്ങിച്ചു, ഒരു പനിപോലും വരാത്തയാള്‍ക്ക് ഇങ്ങനെ വന്നെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഡോക്ടര്‍മാര്‍ രക്ഷിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞപ്പോള്‍ ചങ്കാണ് തകര്‍ന്നത്..''

കോട്ടയം പ്രദീപ് അന്തരിച്ചിട്ട് ഫെബ്രുവരി ആകുമ്പോള്‍ രണ്ടു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഭാര്യ മായ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 

author-image
നീനു മാത്യു
New Update
666666

പ്രേഷകരുടെ ഇഷ്ട്ട നടനായിരുന്നു കോട്ടയം പ്രദീപ്. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിക്ക് പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുമുണ്ട്. എന്നാല്‍, കോട്ടയം പ്രദീപ് അന്തരിച്ചിട്ട് ഫെബ്രുവരി ആകുമ്പോള്‍ രണ്ടു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഭാര്യ മായ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. 

Advertisment

'' ഒരിക്കലും അദ്ദേഹത്തിന് ഇങ്ങനൊരു മരണം ഉണ്ടാകുമെന്നു ചിന്തിച്ചില്ല. ഒരു പനിപോലും അങ്ങനെ വന്നിട്ടില്ല, അത് തന്നെയല്ല. ആരോഗ്യത്തെക്കുറിച്ച് അദ്ദേഹം നല്ലതായി ശ്രദ്ധിക്കുമായിരുന്നു. ബി.പിയും  കൊളസ്‌ട്രോളും എല്ലാം അദ്ദേഹം പരിശോധിച്ച് ഭക്ഷണക്രമവും നടത്താറുണ്ട്. 

ഒരുകാര്യത്തിലും അലസനായി ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, ശരിക്കും പറഞ്ഞാല്‍ അദ്ദേഹത്തെ കണ്ടുപഠിക്കണമെന്നു ഞാന്‍ എപ്പോഴും മകനോട് പറയുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസം പോലും മകളോട് വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചെറുക്കനെ പോലും തീരുമാനിക്കുന്നതിന് മുമ്പേ അദ്ദേഹം മകള്‍ക്കുള്ള സ്വര്‍ണം വാങ്ങിച്ചിരുന്നു.

നാളെ ഡബ്ബിങ് ഉണ്ടെന്നു പറഞ്ഞാണ് അദ്ദേഹം രാത്രിയില്‍ കിടന്നുറങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് നെഞ്ച് വേദന വന്നു, ശരിക്കും ഒരു പനിപോലും വരാത്തയാള്‍ക്ക് ഇങ്ങനൊരു വേദന വന്നെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ചിന്തിച്ച ഞങ്ങളോട് ഡോക്ടര്‍മാര്‍ രക്ഷിക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞപ്പോള്‍ ചങ്കാണ് തകര്‍ന്നത്...'' 

 

Advertisment