തമിഴ്‌നടനും നിര്‍മാതാവുമായ ദിലീപന്‍ പുഗഴേന്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതുല്യ പാലയ്ക്കല്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. ദിലീപന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും ഭയന്നാണ് തിരികെ വീട്ടിലേക്ക് പോന്നതെന്നും അതുല്യ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പറഞ്ഞു. തന്റെ കൈയ്യിലുള്ള വീഡിയോ തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കി.
''ദിലീപനെതിരെ താന്‍ ഇത്രയും കാലം മിണ്ടാതിരുന്നത് കോടതിയില്‍ കേസ് നടക്കുന്നതുകൊണ്ടും ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടുമാണ്. പ്രഗ്‌നന്റായിരുന്നു, പിന്നെ ഡെലിവറിയും. അതാണ് മിണ്ടാതെ ഇരുന്നത്. ആ വീട്ടില്‍ തന്റെ അവസ്ഥ അത്രയും മോശമായിരുന്നു.
ശാരീരികവും മാനസികവുമായി എന്നെ അത്രയും അയാള്‍ ഉപദ്രവിച്ചു. എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ ആകുമായിരുന്നില്ല. എന്റെ വീട്ടുകാര്‍ വിളിച്ചാല്‍ അവന്‍ ബ്ലോക്ക് ചെയ്ത് വയ്ക്കും. ഫോണ്‍ തരില്ല. അവര്‍ക്ക് എന്നോടോ എനിക്ക് അവരോടോ സംസാരിക്കാന്‍ ആകുമായിരുന്നില്ല.
ഉപദ്രവം സഹിക്കാന്‍ വയ്യാതെ വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചു. ഇവന്‍ അറിയാതെ എന്റെ അനുജത്തിയുടെ ഫോണിലേക്ക് അവന്റെ അനുജത്തിയുടെ ഫോണില്‍ വിളിച്ചാണ് എന്നെ എങ്ങനെയും രക്ഷിക്കണമെന്ന് പറയുന്നത്. പോലീസും അഭിഭാഷകരും പാര്‍ട്ടി അംഗങ്ങളുമൊക്കെയായാണ് എന്റെ വീട്ടുകാര്‍ എന്നെ കൂട്ടാനായി എത്തിയത്. അങ്ങനെയാണ് തിരിച്ച് ഞാന്‍ കോഴിക്കോട് എത്തിയത്.
ഡൊമസ്റ്റിക് വയലന്‍സിന് ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ എന്റെ ചേട്ടന്‍ ചോദിച്ചെന്നും അതു നല്‍കാത്തതുകൊണ്ടാണ് എന്റെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്.
എന്റെ ചേട്ടന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശത്തു പോയി. അവന്‍ അറിയേണ്ടത് ഈ പൈസ ഞങ്ങള്‍ക്ക് എവിടെ നിന്നു കിട്ടിയെന്നാണ്. എന്റെ അമ്മ സിങ്കിള്‍ മദറാണ്. എന്നാല്‍, അവന്റെ കാഴ്ചപ്പാടില്‍ സിങ്കിള്‍ മദര്‍ എന്ന് പറഞ്ഞാല്‍ മോശം രീതിയില്‍ കാശുണ്ടാക്കുന്നു എന്നാണ്.
എന്റെ അമ്മയ്ക്ക് എവിടെ നിന്നാണ് പണം, വേറെ പരിപാടിക്ക് പോയതാണോ എന്നുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. സിങ്കിള്‍ മദര്‍ എന്നാല്‍ മോശമായ സ്ത്രീയാണെന്നും അവരുടെ മക്കളും ആ രീതിയിലാകും പോകുകയെന്നും ഇയാള്‍ പറഞ്ഞു.
എന്നെയും വീട്ടുകാരെയും തമ്മില്‍ തല്ലിക്കാന്‍ ഇവന്‍ മാക്‌സിമം ശ്രമിച്ചു. അവന്‍ പറഞ്ഞ പോലെ ഞാന്‍ ഇമോഷനല്‍ ഫൂളാണ്. അതാണ് അവന്റെ ഇമോഷനല്‍ ട്രാപ്പില്‍ ഞാന്‍ വീണുപോയത്. അവന്റെ അഭിനയം കണ്ടു ഞാന്‍ വീണുപോയതാണ്.
ഒരു പെണ്ണ് എന്തൊക്കെ ആഗ്രഹിക്കുന്നു അതെല്ലാമായിരുന്നു വിവാഹത്തിനു മുമ്പ് ഇയാള്‍. എന്നാല്‍, ഞാന്‍ ആ വീട്ടില്‍ ചെന്നതോടെയാണ് അവന്റെ ശരിക്കുള്ള മുഖം ഞാന്‍ കണ്ടത്. പരാമവധി എന്നെ ഉപദ്രവിക്കും. അടിച്ച ശേഷം എന്നോടു മേക്കപ്പ് ഇട്ടുവരാന്‍ പറയും.
നാട്ടുകാരെയും എന്റെ വീട്ടുകാരെയും കാണിക്കാന്‍ വേണ്ടിയാണത്. അവന്റെ ഫോളോവേഴ്സിനെയും അവന്റെ എക്‌സ് റിലേഷന്‍ ഷിപ്പിലുള്ള ആളുകളെയും കാണിക്കാന്‍ വേണ്ടി നല്ല ഫോട്ടോയും വിഡിയോയും എടുക്കും അത് പോസ്റ്റ് ചെയ്യും. എന്റെ എക്‌സ് റിലേഷന്‍ഷിപ്പിന്റെ പേരും പറഞ്ഞാണ് എന്നെ ഉപദ്രവിക്കുന്നത്. വിവാഹത്തിനു മുമ്പേ അതെല്ലാം ഞാന്‍ പറഞ്ഞതാണ്.
ലിപ്സ്റ്റിക് ഇടാനാകില്ല, ഞാന്‍ ഡ്രസ് ധരിക്കുന്നതില്‍ വരെ പ്രശ്‌നങ്ങളാണ്. ചുവന്ന ലിപ്സ്റ്റിക് ഇട്ടാല്‍ മറ്റൊരുപേരാണ് അയാള്‍ പറയുന്നത്. ആറുമാസം ഇയാളാണ് എന്റെ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്. ഷോര്‍ട്‌സ് ധരിച്ചതിന് മുറ്റത്തുവച്ച് അത് ഊരി വാങ്ങിയിട്ടുണ്ട്. അങ്ങനെ ഉപദ്രവങ്ങള്‍ സഹികെട്ടാണ് ഞാന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോരുന്നത്.
ഡെലിവറിയുടെ സമയത്തുപോലും എനിക്ക് സമാധാനം തന്നിട്ടില്ല. അമ്മയോടുപോലും മോശമായി സംസാരിച്ചു. ഇത്രയും ഉപദ്രവിച്ച ആള്‍ക്ക് എന്റെ കുഞ്ഞിനെ എങ്ങനെ കാണിച്ചുകൊടുക്കും. കുഞ്ഞ് അയാളുടെയല്ല, ഡി.എന്‍.എ. ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ്. മൂന്നാം മാസത്തിലൊക്കെ ഉപദ്രവമായിരുന്നു.
എന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ വേണ്ടി ഞാന്‍ തലയിണ വയറില്‍ വച്ച് അമര്‍ത്തി പിടിക്കുമായിരുന്നു. എന്നെ വ്യക്തിപരമായി സമൂഹ മാധ്യമങ്ങളിലെ ആക്ഷേപിക്കുകയല്ലാതെ നേരിട്ടു വിളിക്കുകയൊന്നും ചെയ്തിട്ടില്ല. വീട്ടില്‍ നിന്നും ആരും വിളിച്ചില്ല. കാരണം അയാളെ പേടിയാണ് വീട്ടുകാര്‍ക്ക്...''