ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മില്‍ ഒരു മേശയ്ക്ക് ഇരുപുറമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമായിരുന്നു, ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല: ലിസ്റ്റിന്‍ സ്റ്റീഫന്‍

"സിനിമ കളക്ഷന്‍ പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല"

author-image
ഫിലിം ഡസ്ക്
New Update
424242

ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ നടത്തിയ പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഭിന്നതയൊന്നുമില്ല. ആന്റണിയും സുരേഷ് കുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാമായിരുന്നു. ആന്റണി ഫേസ്ബുക്ക് പോസ്റ്റിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. 

സിനിമ കളക്ഷന്‍ പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. സിനിമാതാരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

ജനറല്‍ ബോഡി യോഗം ചേരാതെ അതില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങള്‍ അതിന് മറുപടി നല്‍കിയത്. സിനിമാതാരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതിഭാരവും ചര്‍ച്ച ചെയ്തിരുന്നു.

അന്നത്തെ യോഗത്തില്‍ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മില്‍ ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.

നാളെ സിനിമാസമരം വന്നാല്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളായിരിക്കും ആന്റണി പെരുമ്പാവൂര്‍. ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നു. ജനുവരിയിലെ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. ഞാന്‍ സമരത്തിനൊപ്പമല്ല. സമരം ജൂണ്‍ മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടയില്‍ ചര്‍ച്ചകള്‍ നടത്തും'' - ലിസ്റ്റിന്‍ പറഞ്ഞു. 

Advertisment