അമ്മയിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് ഇതിന് പിന്നില്‍, സംഘടനയെ തകര്‍ക്കാനുള്ള നീക്കമാണിത്: ദേവന്‍

" ശ്വേതാ മേനോന്റെ ഇഷ്ടത്തിനോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ക്കോവേണ്ടി ചെയ്തതല്ല അവ"

author-image
ഫിലിം ഡസ്ക്
New Update
ed0023aa-5797-4437-aa6f-ef8890f22862

അശ്ലീല ചിത്രത്തില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരായ കേസില്‍ പ്രതികരിച്ച് നടന്‍ ദേവന്‍.

Advertisment

''നമ്മുടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം വന്നതില്‍ വല്ലാത്ത വേദന തോന്നി. മുതിര്‍ന്ന അംഗങ്ങള്‍ക്കും ഇതേവികാരമാണ് തോന്നിയത്. കേസിന്റെ എഫ്ഐആര്‍ കണ്ടിരുന്നു. 

തികച്ചും അസംബന്ധമായ കാര്യങ്ങളാണ് അതിലുള്ളത്. ഒരു കാതല്‍ അതിലില്ല. സിനിമയിലെ ചില രംഗങ്ങള്‍ കാട്ടിക്കൊണ്ടാണ് കേസ് കൊടുത്തിരിക്കുന്നത്. അത് അവരുടെ പ്രൊഫഷനാണ്. ശ്വേതാ മേനോന്റെ ഇഷ്ടത്തിനോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ക്കോവേണ്ടി ചെയ്തതല്ല അവ. 

ഒരു സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തത്. അതില്‍ സെക്സ് കുറഞ്ഞിട്ടുണ്ടോ കൂടിയിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. അവര്‍ അനുവദിച്ചതുകൊണ്ടാണ് ആ സിനിമകള്‍ റീലിസ് ചെയ്തത്.

അമ്മയിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് ഇതിന് പിന്നില്‍. അല്ലാതെ വേറൊരു കാര്യവും ഇതില്‍ കാണുന്നില്ല. സിനിമ ഇറങ്ങിയിട്ട് വര്‍ഷങ്ങളായി, അന്ന് വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മയെന്ന സംഘടനയെ തകര്‍ക്കാനുള്ള നീക്കമാണിത്. 

പലരും സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാബുരാജ് ഇതിന് പിന്നിലുണ്ട് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എന്നാല്‍ ദുരൂഹമായ നിഗൂഢത ഇതിന് പിന്നിലുണ്ട്. ഇതിന് പിന്നില്‍ ആരാണെന്നുള്ളത് അമ്മ കണ്ടെത്തും...''

Advertisment