ആരെയും വാക്കുകൊണ്ട് പീഡിപ്പിക്കാന്‍ അവകാശമില്ലെന്നാണ് മോഹല്‍ലാല്‍ പറയുക, ആകെ് ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കല്‍ മാത്രമാണ്: മണിയന്‍പിള്ള രാജു

"നിങ്ങള്‍ക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
53535

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പ്രത്യേകതകള്‍ തുറന്നുപറഞ്ഞ് നടന്‍ മണിയന്‍ പിള്ള രാജു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''രണ്ടുപേരും വളരെ പോസിറ്റീവാണ്. ഒരാള്‍ ദേഷ്യപ്പെടും, കാര്യങ്ങള്‍ പറയും. പക്ഷേ ശുദ്ധനാണ്. മോഹന്‍ലാലാണെങ്കില്‍ ആരെയും വഴക്കുപറഞ്ഞിട്ടുമില്ല, ആരോടും ദേഷ്യവുമില്ല. 

നിങ്ങള്‍ക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. നമുക്കാരെയും വാക്കുകൊണ്ട് പീഡിപ്പിക്കാന്‍ അവകാശമില്ലെന്നാണ് അപ്പോള്‍ മോഹന്‍ലാല്‍ പറയുക.

എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും. മോഹന്‍ലാലിനെ ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്. അമേരിക്കയില്‍ അക്കരെ അക്കരെ അക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. 

53535

അവിടെയൊരു ഫുഡ് ഷോപ്പുണ്ട്. ഞാന്‍ കഴിച്ചു, താന്‍ ഉച്ചയ്ക്ക് കഴിച്ചോളാമെന്ന് ലാല്‍ പറഞ്ഞു. ഹോട്ട് ഡോഗുപോലത്തെ സാധനമാണ്. രണ്ടെണ്ണം ഞാന്‍ പൊതിഞ്ഞെടുത്തു.

ഉച്ചയായപ്പോള്‍ ഫുഡ് വന്നില്ലല്ലോയെന്ന് പാര്‍വതിയുടെ അമ്മ പറഞ്ഞു. വിശന്നിട്ട് വയ്യ. പാര്‍വതിയും മോഹന്‍ലാലുമുള്ള പാട്ടിന്റെ ഷൂട്ടുണ്ട്. വിശപ്പ് സഹിക്കാന്‍ വയ്യെന്ന് പാര്‍വതിയും പറഞ്ഞു. കണ്ണ് നിറഞ്ഞിരിക്കുന്നു. 

ഒട്ടുംവയ്യേ എന്ന് ചോദിച്ച്, എന്റെ കൈയിലൊരു സാധനമുണ്ടെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ ആ പാര്‍സല്‍ അവര്‍ക്ക് കൊടുത്തു. പാര്‍വതിയും അമ്മയും അത് കഴിച്ചു.

പത്ത് മിനിട്ട് കഴിഞ്ഞ് മോഹന്‍ലാല്‍ വന്നു, നമുക്ക് ആ ഫുഡ് കഴിക്കാം, എടുക്കെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു. പുള്ളി അങ്ങ് നടന്നുപോയി. അന്ന് പ്രൊഡക്ഷനില്‍ ഫുഡ് കൊണ്ടുവന്നിട്ടും പുള്ളി കഴിച്ചില്ല. അത് കഴിച്ചാല്‍ തനിക്ക് ദേഷ്യം വരുമെന്നും തന്റെ ദേഷ്യം സ്വയം കണ്‍ട്രോള്‍ ചെയ്യാമെന്നും ലാല്‍ പറഞ്ഞു...''