കല്യാണം കഴിഞ്ഞിട്ടില്ല, വിവാഹം നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയില്ല, എനിക്ക് പൂര്‍ണത നല്‍കാന്‍ ഒരാള്‍ വേണമെന്ന് തോന്നുന്നില്ല: അഖില ശശിധരന്‍

"കാര്യസ്ഥനിലേക്ക് വിളി വന്നപ്പോള്‍ അതിനോട് യെസ് പറയാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല"

author-image
ഫിലിം ഡസ്ക്
New Update
24242

കാര്യസ്ഥന്‍, തേജാ ഭായി എന്ന സിനിമകൡ നായികയായി വന്ന അഖില ശശിധരന്‍ പിന്നീട് സിനിമാ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, താന്‍ മറ്റ് കലാരംഗങ്ങളില്‍ സജീവമായിരുന്നുന്നെ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില പറയുന്നു. 

Advertisment

''ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വന്നതിനാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയമെന്നണ് കരുതുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയെന്ന് ചോദിക്കുന്നതും. 

42424

കാര്യസ്ഥന് മുമ്പ് വേറേയും സിനിമകള്‍ക്ക് വിളിച്ചിരുന്നു. ആ സമയത്ത് പഠിത്തവും മറ്റ് കാരണങ്ങളാലും അത് ചെയ്യാന്‍ സാധിച്ചില്ല. കാര്യസ്ഥനിലേക്ക് വിളി വന്നപ്പോള്‍ അതിനോട് യെസ് പറയാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അത് ഒരു സ്‌പെഷ്യല്‍ മൂവിയായിരുന്നു. ദിലീപേട്ടന്റെ നൂറാമത് ചിത്രം. 

തിരക്കഥാകൃത്തുക്കളായ സിബി കെ തോമസ്-ഉദയ കൃഷ്ണ എന്നിവരാണ് ആദ്യം എന്നെ വിളിക്കുന്നത്. കഥയെക്കുറിച്ചൊക്കെ അവര്‍ കൃത്യമായി പറഞ്ഞ് തന്നിരുന്നു.

എന്റെ സാഹചര്യങ്ങള്‍ ഒത്തുവന്ന സമയത്ത് തന്നെ ലഭിച്ച ഏറ്റവും നല്ല സിനിമയായിരുന്നു കാര്യസ്ഥന്‍ എന്ന് തോന്നുന്നു. ആ സിനിമയിലെ അനുഭവം എന്ന് പറയുന്നത് ഏറെ മനോഹരമായിരുന്നു. ഒരുപാട് മുതിര്‍ന്ന കലാകാരന്മാരുണ്ട്. സിനിമയില്‍ കാണുന്ന ആ ഒരു വൈബ്രന്‍സ് സെറ്റിലുമുണ്ടായിരുന്നു. ജികെ പിള്ള സാറിനോടൊപ്പമുള്ള ഒരു സീനായിരുന്നു എന്റേതായി ആദ്യം എടുത്തത്. 

535353

ദിലീപേട്ടന്‍ എന്നെ കാര്യസ്ഥന് മുമ്പും വിളിച്ചിരുന്നു. അതായത് അതിന് മുമ്പും ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞാന്‍ ദിലീപ് സര്‍ എന്ന് വിളിച്ച സമയത്ത് അങ്ങനെയൊന്നും വിളിക്കേണ്ട.. ദിലീപേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. തിരക്കഥ കേള്‍ക്കാന്‍ പോയ സമയത്തും ദിലീപേട്ടനെ കണ്ടിരുന്നു. 

കല്യാണം കഴിഞ്ഞിട്ടില്ല, അത് ഇതുവരെ ഒത്ത് വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. വിവാഹം നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെയുമില്ല. എനിക്ക് പൂര്‍ണത നല്‍കാന്‍ ഒരാള്‍ വേണമെന്ന് തോന്നുന്നില്ല. 

എന്തെങ്കിലും ശൂന്യത നികത്താന്‍ വേണ്ടിയാണോ എന്ന് ചോദിച്ചാല്‍ എനിക്കങ്ങനെയൊരു ഫീലിംഗ് ഇല്ല. എന്നാല്‍ ജീവിതത്തിലേക്ക് അര്‍ത്ഥവത്തായ ഒന്നായി മാറുമെങ്കില്‍ വിവാഹം ചെയ്യാന്‍ തയ്യാറാണ്...''