ഞാന്‍ പുതിയ കാര്‍ എടുത്തത് അച്ഛന്റെ സമ്പാദ്യത്തില്‍ നിന്നല്ല, ഇനി ഞാന്‍ പണിയെടുത്ത് ലോണ്‍ അടയ്ക്കണം: മാധവ് സുരേഷ്

"എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയര്‍മെന്റ് ലൈഫിനാണ്.."

author-image
ഫിലിം ഡസ്ക്
New Update
image-869

പുതിയ കാര്‍ എടുത്തത് അച്ഛന്റെ സമ്പാദ്യത്തില്‍ നിന്നല്ലെന്നും ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടാണെന്നും സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. 

Advertisment

''ഈയടുത്ത് ഞാനൊരു വണ്ടി എടുത്തിരുന്നു. ഗോള്‍ഫ് ജിടിഐ. കേരളത്തില്‍ അതിന്റെ വില 67 ലക്ഷത്തിനു മുകളിലാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ അതിനേക്കാള്‍ വിലയാണ്. കാര്‍ എടുത്തപ്പോള്‍ വന്ന കമന്റ് അച്ഛനാണോ മോനാണോ എടുത്തത്, സ്വന്തം കാശിനായാല്‍ കൊള്ളാമായിരുന്നു എന്നാണ്.

ഇപ്പോഴേ സംഭവത്തിന് വ്യക്തത വരുത്താം. ലോണ്‍ എടുത്താണ് ഞാന്‍ വണ്ടിയെടുത്തത്. ഇനി ഞാന്‍ പണിയെടുത്ത് ലോണ്‍ അടയ്ക്കണം. എന്റെ അച്ഛനുണ്ടാക്കി വച്ചത് അച്ഛന്റെ റിട്ടയര്‍മെന്റ് ലൈഫിനാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിനുള്ളതാണ്. അല്ലെങ്കില്‍ എന്റെ പെങ്ങള്‍മാരുടെ കല്യാണം നടത്താനാണ്. അതിനു വേണ്ടി അവര്‍ പണം സൂക്ഷിച്ചിട്ടുണ്ട്.

സാമ്പത്തികമായി ഞാന്‍ പരാജയപ്പെട്ടാല്‍ എനിക്കൊരു സഹായമായി അതു കാണും. അതെന്റെ സ്വന്തം അച്ഛന്റെ സ്വത്ത് അല്ലെ. അത്തരമൊരു സുരക്ഷിതത്വം എനിക്കുണ്ട്. പക്ഷേ ആ പ്രിവിലേജ് എല്ലാവര്‍ക്കും ഉണ്ടാകില്ലെന്ന് ഞാന്‍ മനസിലാക്കുന്നു.

b74174de-66df-4fd3-a73a-837a8164dab7

അതിന്റെ പേരില്‍ പണിയെടുക്കാതിരിക്കാന്‍ പറ്റില്ല, ഞാന്‍ തന്നെ എന്നെ ബില്‍ഡ് ചെയ്യണം. ഞാന്‍ പ്രവര്‍ത്തിക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണ്. നാളെ ഒരുകാലത്ത് എന്റെ  കുട്ടികള്‍ എന്നെ നോക്കുമ്പോള്‍ എന്റെ അച്ഛന്‍ നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുമെന്നു പറയണം.

എന്നെ ട്രോള്‍ ചെയ്യുന്നവരോട് എനിക്ക്, ദേഷ്യമില്ല, അവരുടെ വിലപ്പെട്ട സമയം എന്നെ ശ്രദ്ധിക്കാനും എന്നെ ട്രോള്‍ ചെയ്യാനും ഉപയോഗിക്കുന്നുണ്ടല്ലോ. പക്ഷേ എന്റെ ബഹുമാനം അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ ഞാന്‍ അത് കൊടുക്കൂ.

എനിക്ക് അഹങ്കാരി എന്ന പേര് വരുന്നതിനോടൊന്നും പ്രതികരിക്കുന്നില്ല. എന്നെ ഞാന്‍ ആക്കിയത് എന്റെ കുടുംബമാണ്. ഒരു കാരണം ഇല്ലാതെ ഞാന്‍ ആരോടും വഴക്കുണ്ടാക്കാറില്ല. ഒരാളോട് മോശമായി പെരുമാറിയിട്ട് അവരില്‍ നിന്ന് നല്ല പെരുമാറ്റം തിരിച്ചു പ്രതീക്ഷിക്കുന്നത് ശരിയല്ല.

എന്റെ അച്ഛന്‍ ബിജെപി മന്ത്രി ആയത് ഈ നാട്ടില്‍ ആര്‍ക്കും സഹിക്കുന്നില്ല, അതാണ് അച്ഛനോടും ഞങ്ങളോടും ഒക്കെ ആള്‍ക്കാര്‍ക്ക് വെറുപ്പ് തോന്നുന്നത്...''

Advertisment