Advertisment

നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവും, മോശമായ പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതല്‍ നേരിടേണ്ടി വന്നത്, പറഞ്ഞ പ്രതിഫലവും തന്നില്ല; രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരേ കോസ്റ്റ്യൂം ഡിസൈനര്‍

ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്തിയില്ലെന്നു കാണിച്ച് ലിജി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. 

author-image
ഫിലിം ഡസ്ക്
New Update
635636536

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരേ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍. സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവുമെന്നാണ് പരാതി.

Advertisment

''സംവിധായകനില്‍ നിന്ന് മോശമായ പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതല്‍ നേരിടേണ്ടി വന്നത്. പറഞ്ഞ പ്രതിഫലം തന്നില്ല. സിനിമ ഇറങ്ങിയപ്പോള്‍ ക്രെഡിറ്റ് ലൈനില്‍ അസിസ്റ്റന്റ് എന്നാണ് തന്റെ പേര് വന്നത്. കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റില്‍ വേറൊരു വ്യക്തിയുടെ പേരായിരുന്നു..''- എന്നും ലിജി ആരോപിച്ചു.

രതീഷിന്റെ പുതിയ ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യില്‍ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്തിയില്ലെന്നു കാണിച്ച് ലിജി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. 

 

Advertisment