അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ പ്രദർശിപ്പിച്ച ഹൈദരാ ബാദിലെ സന്ധ്യാ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതി എന്ന 35 കാരിയുടെയും ഗുരുതരമായി പരുക്കേറ്റ അവരുടെ 9 വയസ്സുള്ള മകൻ തേജയുടെയും കുടും ബത്തിന് 2 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് പ്രഖ്യാപിച്ചിരിക്കുന്നു.
അല്ലു അർജുൻ ഒരു കോടിയും ചിത്രത്തിൻറെ നിർമ്മാതാക്കൾ 50 ലക്ഷവും ചിത്രത്തിൻറെ
സംവിധായകൻ 50 ലക്ഷവും അങ്ങനെ യാണ് 2 കോടി നഷ്ടപരിഹാരമായി നൽകുന്നത്. പുഷ്പ 2 ന്റെ നിർമ്മാണം അല്ലു അരവിന്ദിന്റെ കമ്പനിയാണ് നടത്തിയത്.
ആശുപത്രിയിൽ ഐ സി യുവിൽക്കഴിയുന്ന തേജ സുഖം പ്രാപിച്ചുവരുകയാണ്. തേജയെ അല്ലു അർജുനും കുടും ബവും ഇന്നലെയും സന്ദർശിച്ചിരുന്നു. ഈ അപകടം ഉണ്ടാകാനുള്ള കാരണം തിയേറ്ററിൽ ചിത്രം കാണാനായി അല്ലു അർജുൻ നേരിട്ടെത്തി യതാണ്. അദ്ദേഹത്തെ കാണാനുള്ള തിരക്കിൽപ്പെട്ടാണ് യുവതി മരിക്കുന്നതും മകൻ അപകടാവസ്ഥയിലായതും.
പോലീസ് അല്ലു അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇന്നലെ 3 മണി ക്കൂർ ചോദ്യം ചെയ്യുകയുമുണ്ടായി.
അതിനുശേഷമാണ് അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് 2 കോടി രൂപ നഷ്ടപരിഹാരവുമായി രംഗത്തു വന്നത്. ആദ്യം 25 ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്നായിരുന്നു അല്ലു അർജുൻ പ്രഖ്യാപിച്ചിരുന്നത്.
തെലുങ്കാന സർക്കാർ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും കുട്ടിയുടെ സൗജന്യ ചികിത്സയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ഈ സംഭവത്തെ വളരെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. " അല്ലു അർജുൻ കേവലം ഒരു സിനിമാ നടനാണ്. എന്തിനാണ് അയാൾക്ക് ഈ വീരപരിവേഷം നൽകുന്നത് ?
സിനിമയിൽ നടക്കുന്നതൊന്നും യാഥാർഥ്യമല്ല. സിനിമ ഒരു വിനോദകലമാത്രമാണ്. അതിനെ ആ രീതിയിൽ മാത്രമേ കാണാവൂ. അഭിനേതാക്കൾ സിനിമയിൽ കിട്ടുന്നതൊക്കെ വെറും അഭിനയ കലയാണ്. അവർക്കു വീരവപരിവേഷം നൽകു ന്നത് അറിവില്ലായ്മയാണ് " ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
എന്നാൽ ചിരഞ്ജീവി, നാഗാർജുന ഉൾപ്പടെ തെലുങ്ക് സിനിമാ ലോകം ഒന്നാകെ അല്ലു അര്ജുന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. 2 കോടി രൂപയുടെ ചെക്ക് അല്ലു അർജുൻ കുടുംബം തെലുങ്കാന സംസ്ഥാന ഫിലിം ഡെവലൊപ്മെന്റ് കോർപ്പറേഷൻ അദ്ധ്യക്ഷൻ ശ്രീ ദിൽ രാജുവിന് ഇന്നലെ കൈമാറുകയുണ്ടായി.