/sathyam/media/media_files/2025/12/04/avm-saravanan-01-jpg-1764827560047_1764827560177-600x338-2025-12-04-18-40-21.jpg)
തെന്നിന്ത്യൻ സിനിമയുടെ, പ്രത്യേകിച്ച് തമിഴ്സിനിമയുടെ കാരണവന്മാരിലൊരാളായിരുന്ന എ.വി. മെയ്യപ്പന്‍റെ മകനും തന്‍റെ പിതാവിനെപ്പോലെ സിനിമാവ്യവസായത്തിലേക്കിറങ്ങി. എവിഎം ശരവണൻ എന്നറിയപ്പെടുന്ന എം. ശരവണൻ കോളിവുഡിൽ നിരവധി പരീക്ഷണങ്ങൾ നടത്തി. താരങ്ങളുടെയും ടെക്നീഷന്മാരുടെയും അണിയറക്കാരുടെയും പ്രിയപ്പെട്ട നിർമാതാവായി മാറി. തമിഴ്സിനിമയോടൊപ്പം സഞ്ചരിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. രജനീകാന്തിന്‍റെയും കമൽഹാസന്‍റെയും ആദ്യകാല വിജയങ്ങൾക്കു പിന്നിലെ നിർമാതാവാണ് ശരവണൻ.
1945 ൽ ചെന്നൈയിൽ എവിഎം പ്രൊഡക്ഷൻസ് സ്ഥാപിച്ച അവിച്ചി മെയ്യപ്പ ചെട്ടിയാരുടെ (എവിഎം) മകനായ ശരവണൻ, 1958 ൽ സഹോദരനോടൊപ്പം പിതാവിന്‍റെ ബിസിനസ് ഏറ്റെടുത്ത് വിപുലീകരിച്ചു. പിന്നെ, എവിഎം സ്റ്റുഡിയോയിലൂടെ പിറന്നത് ഇതിഹാസ ഹിറ്റ് ചിത്രങ്ങളാണ്.
പ്രസാദ് സ്റ്റുഡിയോ, വിജയ വാഹിനി എന്നിവയ്ക്കൊപ്പം ദക്ഷിണേന്ത്യയിലെ മുൻനിര സിനിമാ സ്റ്റുഡിയോയായി മാറി എവിഎം. തമിഴ് സിനിമ മാത്രമല്ല, തെലുങ്ക് സിനിമയിലും അവർ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 75 വർഷത്തിനിടെ 175 സിനിമകൾ നിർമിച്ചു. അവയിൽ പലതും സാമൂഹിക, കുടുംബചിത്രങ്ങൾ മുതൽ ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രങ്ങൾവരെ ഉൾപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/12/04/saravanan-2025-12-04-18-41-59.jpg)
എവിഎം-ന്‍റെ തലപ്പത്തേക്ക് ശരവണൻ എത്തിയതോടെ വലിയമാറ്റങ്ങൾ വന്നെങ്കിലും തന്‍റെ പിതാവിന്‍റെ പാരന്പര്യം മറികടന്ന് അദ്ദേഹം പ്രവർത്തിച്ചില്ല. തമിഴ്സിനിമയെ മുന്നിൽനിന്നു നയിക്കുകയും ചെയ്തു. ശിവാജി ഗണേശൻ, പ്രേം നസീർ, എൻ.ടി. രാമറാവു, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, രജനികാന്ത്, കമൽഹാസൻ തുടങ്ങി അക്കാലത്തെ എല്ലാ മുൻനിര താരങ്ങളുമായും അദ്ദേഹം പ്രവർത്തിച്ചു.
ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ ഹിറ്റുകൾ സമ്മാനിച്ചു. കളത്തൂർ കണ്ണമ്മ, പാവ മന്നിപ്പ്, നാനും ഒരു പെണ്ണ്, മുരട്ടു കാളൈ, മുന്താനൈ മുടിച്ചു, സംസാരം അതു മിൻസാരം, ജെമിനി, ശിവാജി, അയൻ തുടങ്ങി ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ ചിത്രങ്ങൾ എവിഎമ്മിൽനിന്നു പുറത്തുവന്നു. രജനികാന്തിനും കമൽഹാസനും അവരുടെ കരിയറിന്‍റെ തുടക്കത്തിൽ വലിയ ചിത്രങ്ങൾ സമ്മാനിച്ചത് എവിഎമ്മാണ്.
ശരവണൻ വളരെ വിജയകരമായ നിർമാതാവായി മാറിയെങ്കിലും സിനിമാവൃത്തങ്ങളിൽ അദ്ദേഹം എപ്പോഴും തന്‍റെ ലാളിത്യവും വിനയവും കാത്തുസൂക്ഷിച്ചു. വെളുത്ത പാന്‍റും ഷർട്ടുമായിരുന്നു എപ്പോഴും വേഷം, അത് അദ്ദേഹത്തിന്‍റെ ഒരു ട്രേഡ് മാർക്ക് ആയിരുന്നു. മൃദുഭാഷണ സ്വഭാവവും നിശബ്ദമായ പ്രതിരോധശേഷിയും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. അതാണ് രാഷ്ട്രീയക്കാർ ഉൾപ്പെടെ പലർക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.
/sathyam/media/post_attachments/cinemaexpress/2025-12-04/grghjub7/Saravanan-2-490934.jpg?w=1200&h=675&auto=format%2Ccompress&fit=max&enlarge=true)
തമിഴ് സിനിമയ്ക്ക് അദ്ദേഹം ഗണ്യമായ സംഭാവന നൽകുക മാത്രമല്ല, പുതിയ രീതി അവതരിപ്പിക്കുകയും ചെയ്തു. പുതുമുഖങ്ങളായ അഭിനേതാക്കളെയും സംവിധായകരെയും അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല. പ്രേക്ഷകർക്ക് മികച്ച സിനിമ നൽകുന്നതിനായി ചലച്ചിത്രനിർമാണത്തിന്‍റെ സാങ്കേതിക വശങ്ങൾ മെച്ചപ്പെടുത്തി.
ശരവണൻ കലയോട് പൂർണമായും പ്രതിജ്ഞാബദ്ധനായിരുന്നു. മാറുന്ന കാലഘട്ടത്തിനനുസരിച്ച്, പ്രേക്ഷക അഭിരുചികളിലെ പുതിയ പ്രവണതകൾക്കൊപ്പം എവിഎമ്മിന് പരിണമിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിയ ദീർഘദർശിയായിരുന്നു അദ്ദേഹം. വീഴ്ചകളിൽനിന്നു പഠിക്കുകയും വിജയത്തിൽ എളിമയോടെ നിലകൊള്ളുകയും ചെയ്ത അദ്ദേഹം, പതിറ്റാണ്ടുകളായി തമിഴ് ചലച്ചിത്രമേഖലയിൽ പ്രകടിപ്പിച്ച നിശബ്ദ നേതൃത്വം, ഉപജീവനത്തിനായി സിനിമയെ ആശ്രയിച്ചിരുന്നവർക്ക് ഒരു പ്രകാശഗോപുരമായിരുന്നു.
/sathyam/media/post_attachments/swarajya/2025-12-04/nqjcvrv4/20251204054914AVM-Saravanan-286152.avif?w=610&q=75&compress=true&format=auto)
സിനിമാമേഖലയിൽ മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു. 1950-കൾ മുതൽ തമിഴ്നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹത്തിന് പരിചയമുണ്ട്, കൂടാതെ കാമരാജ്, കലൈഞ്ജർ കരുണാനിധി, എംജിആർ, ജയലളിത, എം.കെ. സ്റ്റാലിൻ എന്നിവരുമായി അദ്ദേഹം ഊഷ്മളമായ സൗഹൃദം പങ്കിട്ടു. 2012-ൽ ഒരു അഭിമുഖത്തിൽ ശരവണൻ പറഞ്ഞു: "കഴിഞ്ഞ കാലത്തെ മാന്യമായ തൊഴിൽ സംസ്കാരം ഇന്നത്തെ തലമുറ സ്വീകരിക്കുമെന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നു. തമിഴ് സിനിമകളുടെ ഗുണനിലവാരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും കഴിയണം...'
തമിഴ് സിനിമയിലെ ഇന്നത്തെയും ഭാവിയിലെയും തലമുറയ്ക്ക് പാഠപുസ്തകമാക്കാവുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ചാണ് എവിഎം ശരവണന്‍ മടങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us