മലപ്പുറത്തുള്ള സുഹൃത്ത് തന്‍റെ നാട്ടിലെ കള്ളന്‍റെ കഥ പറഞ്ഞു... അതു പിന്നീട് മീശമാധവനായി: ലാൽ ജോസ്

author-image
ഫിലിം ഡസ്ക്
New Update
lala jose meeshamadhsvsn

ലാൽ ജോസ് ജനപ്രിയ സംവിധായകനാണ്. വ്യത്യസ്തമായ ശൈലിയിലൂടെ, വിഷയവൈവിധ്യങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ചലച്ചിത്രകാരൻ. മഹാവിജയങ്ങളും പരാജയങ്ങളുമൊക്കെ ചേർന്നതാണ് ലാൽ ജോസ് എന്ന സംവിധായകന്‍റെ ജീവിതം. മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, ഡയമണ്ട് നെക്ലേസ്... തുടങ്ങി വ്യത്യസ്തങ്ങളായ എത്രയോ ചിത്രങ്ങൾ. തന്‍റെ കരിയറിലെ ജനപ്രിയ ഹിറ്റുകളിലൊന്നായ മീശമാധവൻ എന്ന സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ലാൽ ജോസ് പറഞ്ഞത്: 

Advertisment

മീശമാധവൻ സിനിമയുടെ ചർച്ചകൾ നടക്കുന്പോൾ ഞാനും സ്ക്രിപ്റ്റ് റൈറ്റർ രഞ്ജൻ പ്രമോദും തകർന്ന അവസ്ഥയിലായിരുന്നു. രണ്ടു വർഷത്തോളം ഹോംവർക്ക് ചെയ്ത സിനിമയായിരുന്നു രണ്ടാം ഭാവം. വലിയ പ്രതീക്ഷയോടെ ചെയ്ത സിനിമ. എന്നാൽ, ചിത്രം പരാജയമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് മീശമാധവനെപ്പറ്റി ആലോചന തുടങ്ങുന്നത്.

ദിലീപിന്‍റെ ഡേറ്റ് കൈയിലുണ്ട്. കഥയൊന്നും ആലോചനയിൽ വന്നിട്ടേയില്ല. അങ്ങനെ കഥയ്ക്കു വേണ്ടി അന്വേഷണങ്ങൾ നടന്നു. യാത്രകൾ ചെയ്തു. ചർച്ചകളുണ്ടായി. അങ്ങനെയൊരു സന്ദർഭത്തിൽ ഒരാശയം കിട്ടി. മലപ്പുറത്തുള്ള ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെ നാട്ടിലുള്ള ഒരു കള്ളന്‍റെ കഥ പറഞ്ഞു. കഥ പറഞ്ഞുതീർന്നപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. നാട്ടുകാർ ആ കള്ളനെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. കള്ളന്‍റെ ഒപ്പം നിൽക്കുന്ന നാട്ടുകാർ. ആ കഥയിൽ നിന്ന് ഒരു ചെറിയ എലമെന്‍റ് ആണ് എടുത്തത്. രഞ്ജൻ അതിന്‍റെ ചിന്തകളും എഴുത്തും തുടങ്ങി. അങ്ങനെയാണ് മീശമാധവന്‍റെ കഥയിലേക്കു ഞങ്ങൾ പ്രവേശിക്കുന്നത്...''

Advertisment