പല്ലുപൊട്ടി, പലപ്പോഴും പട്ടിണി കിടന്നു, ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിച്ചില്ല; ശ്രീദേവിയുടെ മരണത്തെപ്പറ്റി ബോണി കപൂറിന്റെ വെളിപ്പെടുത്തൽ

പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്ക്രീനിൽ നന്നായി തന്നെ കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
boney kapoor sridevi

നടി ശ്രീദേവിയുടെ മരണത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി ഭര്‍ത്താവും നിർമാതാവുമായ ബോണി  കപൂർ. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂർ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തിയത്. 

Advertisment

ശരീര സൗന്ദര്യത്തിൽ ഏറെ തൽപരയായിരുന്നു ശ്രീദേവി. എന്നാൽ യഥാർഥത്തിൽ ശ്രീദേവി അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നുവെന്ന് ബോണി കപൂർ പറയുന്നു.  ഉപ്പ് ഉപയോഗിക്കാതെ കർശനമായ ഭക്ഷണക്രമം പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശ്രീദേവി മരിച്ച ദിവസം ബോണി കപൂര്‍ ഒപ്പമുണ്ടായിരുന്നു.

ബോണി കപൂറിന്റെ വാക്കുകൾ: 

‘‘അതൊരു സ്വാഭാവിക മരണമായിരുന്നില്ല അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണം അന്വേഷിച്ച് പൊലീസ് എന്നെ 24 മുതൽ 48 മണിക്കൂർ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. വാസ്തവത്തിൽ, ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവർ കണ്ടെത്തി. നുണപരിശോധന ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാൻ കടന്നുപോയി.  ഒടുവിൽ റിപ്പോർട്ട് വന്നപ്പോൾ ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു.

പലപ്പോഴും അവൾ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്ക്രീനിൽ നന്നായി തന്നെ കാണണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയം മുതൽ തന്നെ അവൾക്ക് രണ്ട് മൂന്ന് തവണ ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്രഷർ താഴുന്ന പ്രശ്നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ആഹാരത്തിൽ ഉപ്പ് കുറച്ച് ഉൾപ്പെടുത്താൻ ഉപദേശിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അവൾ ഇതൊന്നും ഗൗരവമായി എടുത്തില്ല. അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി.

ശ്രീദേവിയുടെ മരണം തികച്ചും നിർഭാഗ്യകരമായിരുന്നു. അവൾ മരിച്ചപ്പോൾ അനുശോചനം അറിയിക്കാൻ നടൻ നാഗാർജുന വീട്ടിൽ വന്നിരുന്നു. അവർ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ ശ്രീദേവി അതികഠിനമായ ഡയറ്റ് എടുക്കുകയും ഇതേ തുടർന്ന്  ശുചിമുറിയില്‍ തളര്‍ന്നു വീണുവെന്നും അതിന്റെ ഫലമായി അവരുടെ പല്ലുപൊട്ടുകയും ചെയ്തുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.’’–ബോണി കപൂർ വെളിപ്പെടുത്തി..

കുടുംബാംഗങ്ങൾക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ 2018 ഫെബ്രുവരി 24 ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് ദുബായ് പോലീസിൽനിന്ന് അറിയിപ്പുണ്ടായി.  മരണത്തിന് ശേഷം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു കാര്യവും ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല.  ബോണിയുടെ മൗനവും മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരുന്നു.  എന്നാല്‍ ഇപ്പോൾ ആദ്യമായി ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ബോണി കപൂർ എത്തിയത് വീണ്ടും ചർച്ചയാവുകയാണ്. ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ്.

latest news sridevi boney kapoor
Advertisment