/sathyam/media/media_files/2025/10/28/sathyam-anthikad-2025-10-28-15-22-22.jpg)
പി. ചന്ദ്രകുമാറിന്‍റെ സഹസംവിധായകനായി സത്യൻ അന്തിക്കാട് പ്രവർത്തിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ അവർ മദിരാശിയിലെ ഒരു വാടകക്കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ അടുത്തടുത്ത മുറികളിലായിരുന്നു താമസം.
അതിനു താഴെ ഹൗസ് ഓണറും ഫാമിലിയുമാണ് താമസിക്കുന്നത്. വീട്ടുടമയുടെ മകളുമായി ചന്ദ്രകുമാറിനു പൊടിപ്രേമം. തിരുവനന്തപുരത്ത് ‘അസ്തമയ’ത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം ഇടയ്ക്ക് എന്തോ ആവശ്യത്തിന് സത്യൻ മദ്രാസിലേക്ക് പോയി. ഈ സമയം ചന്ദ്രകുമാർ തന്‍റെ പ്രണയലേഖനം കാമുകിയായ ജയന്തിക്കു കൊടുക്കാനുള്ള ദൗത്യം സത്യനെ ഏല്പിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/10/28/sathyam-anthikad-2-2025-10-28-15-33-29.jpg)
സത്യൻ മദ്രാസിലെത്തി. കത്ത് ആരുമറിയാതെ കൈമാറണം. കുളിക്കാനെന്ന ഭാവത്തിൽ താഴെ കിണറ്റുകരയിൽ ചെല്ലാം. അവിടെ അടുത്താണ് ജയന്തിയുടെ മുറി. അവളെ ആംഗ്യഭാഷയിൽ വിളിച്ചു കത്ത് കൈമാറണം.
സോപ്പും തോർത്തും ഒപ്പം കത്തുമെടുത്ത് കിണറ്റുകരയിലേക്കു നടന്നു. കിണറ്റുകരയിൽ വെള്ളം കോരുമ്പോള്‍ കണ്ണ് ജയന്തിയുടെ മുറിയിലേക്കായിരുന്നു. അത് ജയന്തിയുടെ അമ്മ കണ്ടു. ഒപ്പം മുകളിൽ താമസിക്കുന്ന വായിനോക്കികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്ന അവരുടെ ആത്മഗതവും കേട്ടു. അതോടെ അവിടെനിന്നു മുങ്ങി.
/filters:format(webp)/sathyam/media/media_files/2025/10/28/p-chandrakumar-sathyam-anthikad-2025-10-28-15-25-31.jpg)
പി ചന്ദ്രകുമാര്‍ സത്യന്‍ അന്തിക്കാടിനൊപ്പം
പിന്നെ റോഡിൽ വച്ച് കത്ത് നൽകാനായി ശ്രമം. പോണ്ടിബസാറിൽ ബസിറങ്ങി ഫുട്പാത്തിലൂടെ നടന്നു. ജയന്തിയുടെ പിന്നാലെ എത്തി. പേരു വിളിച്ചപ്പോൾ അവൾ തിരിഞ്ഞുനിന്നു.
"ഇതാ ചന്ദ്രന്‍റെ ഒരു കത്തുണ്ട്.'' കത്ത് വാങ്ങി പുസ്തകത്തിനിടയിൽ വയ്ക്കുന്നതിനു പകരം രൂക്ഷമായി നോക്കിക്കൊണ്ട് ജയന്തിയുടെ ചോദ്യം: "പെരുവഴിയിൽവച്ചാണോ പ്രേമലേഖനം തരുന്നത് ?''
കത്ത് വാങ്ങാതെ അവൾ മുന്നോട്ടു നടന്നു. പ്രണയലേഖനവുമായി മിഴിച്ചുനിൽക്കുന്ന സത്യനെ നോക്കി അടുത്തുള്ള വഴിവാണിഭക്കാർ ചിരിച്ചു.
"എന്നാ തന്പി, അന്ത പെണ്ണുക്ക് ഉന്നെ പിടിക്കലിയാ ?'' നാണക്കേട്. അവിടെനിന്നു തടിതപ്പുന്പോൾ മനസിൽ ചന്ദ്രനോടുള്ള ദേഷ്യം. ഇനി കത്തു കൊടുക്കുന്ന പ്രശ്നമില്ലെന്നു തീരുമാനിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/28/p-chandrakumar-2025-10-28-15-29-39.jpg)
പക്ഷേ രാത്രി കോണിപ്പടിയിൽനിന്ന് ജയന്തി രഹസ്യമായി ആരാഞ്ഞു: "കത്തെവിടെ ?'' സത്യൻ വേഗം കത്തെടുത്ത് താഴേക്ക് എറിഞ്ഞുകൊടുത്തു. പിന്നെ ആശ്വാസത്തോടെ തിരിഞ്ഞു നടക്കുന്പോൾ അടുത്ത റൂമിന്‍റെ മുന്നിൽ ചന്ദ്രന്‍റെ ചേച്ചി.
"ഇതെന്നു തുടങ്ങി ?'' ആത്മരക്ഷാർഥം സത്യൻ പറഞ്ഞു, "കത്ത് എന്‍റേതല്ല, ചന്ദ്രന്‍റെയാ... അവർ തമ്മിൽ പ്രേമത്തിലാ...'' അതൊരു ഭൂകന്പത്തിന്‍റെ തുടക്കമായിരുന്നു. രണ്ടു മതം. രണ്ടു ഭാഷ. രണ്ടു വീട്ടുകാർക്കും എതിർപ്പ്. ബഹളം.
എങ്കിലും ഒടുവിൽ എല്ലാം ശുഭമായി കലാശിച്ചു. ചന്ദ്രകുമാറും ജയന്തിയും തമ്മിൽ വിവാഹിതരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us