/sathyam/media/media_files/2025/11/27/dharmendra-hema-malini-2025-11-27-14-09-05.jpg)
"എനിക്ക് എല്ലാം ആയിരുന്നു...' ധർമേന്ദ്രയുടെ വിയോഗശേഷം ഭര്യയും നടിയുമായ ഹേമമാലിനിയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്.
"പങ്കാളി, വഴികാട്ടി, സുഹൃത്ത്..., അദ്ദേഹത്തിന്‍റെ വിയോഗം ജീവിതത്തിൽ നികത്താനാവാത്ത ശൂന്യത സൃഷ്ടിച്ചു...' ഹേമമാലിനി കൂട്ടിച്ചേർത്തു.
/filters:format(webp)/sathyam/media/media_files/2025/11/27/hema-malini-2025-11-27-14-10-17.jpg)
സ്നേഹനിധിയായ ഭർത്താവായും മക്കളായ ഇഷയ്ക്കും അഹാനയ്ക്കും പ്രിയപ്പെട്ട അച്ഛനായും കുടുംബത്തിലെ എല്ലാവർക്കും പ്രിയങ്കരനായ, ഊഷ്മളമായ സാന്നിധ്യമായിരുന്നു ധർമേന്ദ്രയെന്നും ഹേമമാലിനി പറഞ്ഞു. എക്സിലാണ് ഹേമമാലിനി കുറിച്ചത്.
"ധരം ജി... അദ്ദേഹം എന്‍റെ എല്ലാമായിരുന്നു. സ്നേഹനിധിയായ ഭർത്താവ്, ഇഷയുടെയും അഹാനയുടെയും ആരാധ്യനായ അച്ഛൻ, സുഹൃത്ത്, തത്ത്വചിന്തകൻ, വഴികാട്ടി, കവി- വാസ്തവത്തിൽ, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു !
/filters:format(webp)/sathyam/media/media_files/2025/11/27/mema-malini-dharmendra-2-2025-11-27-14-11-58.jpg)
ജീവിതത്തിൽ നല്ലതും ചീത്തയുമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളോട് എപ്പോഴും വാത്സല്യവും താത്പര്യവും പ്രകടിപ്പിച്ചു. അവരെയെല്ലാം സ്നേഹിച്ചു.
ഒരു സെലിബ്രിറ്റി എന്ന നിലയിൽ, അദ്ദേഹത്തിന്‍റെ വിനയം എല്ലാവരിൽനിന്നും വ്യത്യസ്തനാക്കി. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ എന്നെന്നേക്കുമായി നിലനിൽക്കും.
എന്‍റെ വ്യക്തിപരമായ നഷ്ടം പറഞ്ഞറിയാക്കാനാവില്ല... സൃഷ്ടിക്കപ്പെട്ട ശൂന്യത എന്‍റെ ജീവിതകാലം മുഴുവൻ നിലനിൽക്കും...' ഹേമമാലിനി എഴുതി.
Dharam ji❤️
— Hema Malini (@dreamgirlhema) November 27, 2025
He was many things to me. Loving Husband, adoring Father of our two girls, Esha & Ahaana, Friend, Philosopher, Guide, Poet, my ‘go to’ person in all times of need - in fact, he was everything to me! And always has been through good times and bad. He endeared himself… pic.twitter.com/WVyncqlxK5
ഏറെ കൊട്ടിഘോഷിക്കപ്പെട്ട, ഗോസിപ്പുകളിൽ നിറഞ്ഞ വിവാദബന്ധമായിരുന്നു ഹേമമാലിനി-ധർമേന്ദ്ര പ്രണയം. ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു താരങ്ങളുടേത്.
തും ഹസീൻ മേം ജവാൻ, സീത ഔർ ഗീത, ഷോലെ, ജുഗ്നു, ഡ്രീം ഗേൾ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/27/dharmendra-hema-malini-3-2025-11-27-14-15-00.jpg)
1970-ൽ തും ഹസീൻ മേം ജവാൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് ധർമേന്ദ്രയും ഹേമമാലിനിയും ആദ്യമായി കണ്ടുമുട്ടുന്നത്.
ഈ സമയത്ത് ധർമേന്ദ്ര പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്നു. നാലു കുട്ടികളുമുണ്ടായിരുന്നു. എന്നിരുന്നാലും, ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കുന്നതിൽ പ്രകാശ് കൗർ തടസമായി നിന്നില്ല.
/filters:format(webp)/sathyam/media/media_files/2025/11/27/dharmendra-hema-malini-4-2025-11-27-14-17-09.jpg)
1980ൽ, ദമ്പതികൾ പരസ്പരം വിവാഹം കഴിക്കാൻ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. അക്കാലത്തെ സിനിമാ മാസികകൾ ഇത്തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട്, ഒരു അഭിമുഖത്തിൽ ധർമേന്ദ്ര ആ അവകാശവാദം നിഷേധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us