46 വർഷത്തിനുശേഷം രജനി-കമൽ ചിത്രം... "തലൈവർ 173'; സിബി ചക്രവർത്തി സംവിധാനം ചെയ്യും... പ്രഖ്യാപിച്ച് രാജ്കമൽ ഫിലിംസ്

author-image
ഫിലിം ഡസ്ക്
New Update
kamal hasan rajani kanth sibi chakravarthy

ഇന്ത്യൻ ചലച്ചിത്രലോകവും സ്റ്റൈൽമന്നൻ രജനികാന്തിന്‍റെയും ഉലകനായകൻ കമൽഹാസന്‍റെയും ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് "തലൈവർ 173'. 

Advertisment

ദുബായിൽ ചിത്രം പ്രഖ്യാപിച്ച ദിവസം മുതൽ ആരായിരിക്കും ചിത്രത്തിന്‍റെ സംവിധായകൻ എന്നതായിരുന്നു ഏറ്റവും വലിയ ചർച്ച. 

46 വർഷത്തിനുശേഷം രജനികാന്ത്-കമൽഹാസൻ ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തി ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. 

ഇരു സൂപ്പർതാരങ്ങളെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്ത സുന്ദർ സി ആയിരിക്കും സംവിധായകനെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. 

സുന്ദർ സി പ്രോജക്ടിന്‍റെ ഭാഗമായി വന്നെങ്കിലും പ്രരാംഘട്ടത്തിൽത്തന്നെ പിന്മാറുകയായിരുന്നു. തന്‍റെ പിന്മാറ്റത്തെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും സുന്ദർ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.  

സുന്ദറിന്‍റെ പിന്മാറ്റത്തെത്തുടർന്ന് നിരവധിപ്പേരുകൾ ഉയർന്നുവന്നെങ്കിലും ആരെയും തീരുമാനിച്ചിരുന്നില്ല. ഒരുഘട്ടത്തിൽ ധനുഷ് ആ‍യിരിക്കും സംവിധായകൻ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. 

thalaivar 173

എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല. യുവനിരയിലെ ശ്രദ്ധേയരായ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. 

ഇതിനിടെയിലാണ് കമൽഹാസന്‍റെ നിർമാണക്കന്പനി രാജ്കമൽ ഫിലിംസ് തലൈവർ 173-ന്‍റെ സംവിധായകനെ പ്രഖ്യാപിക്കുന്നത്.  

2022ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി ചക്രവർത്തിയാണ് ഇനി തലൈവരുടെ തേരിന്‍റെ സാരഥി. 

"ഓരോ കുടുംബത്തിനും ഒരു നായകനുണ്ട്...' എന്ന കുറിപ്പോടെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംവിധായകനെ പ്രഖ്യാപിച്ചുള്ള പോസ്റ്റർ അണിയറക്കാർ പങ്കുവച്ചത്. 

പ്രഖ്യാപനം ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. സിബിയുടെ ഇതിനുമുന്പുള്ള ചിത്രം ഡോൺ വമ്പന്‍ ഹിറ്റ് ആയിരുന്നു. 

തലൈവർ 173-ന്‍റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കും. റെഡ് ജയന്‍റ്  മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. 

കമൽ ഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണൽ 44 വർഷം പിന്നിടുകയാണ്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ചിത്രത്തിന്‍റെ നിർമാണം പൂർത്തിയാക്കുന്നത്.  

ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാകുന്നത്. ഇപ്പോൾ നെൽസൺ ഒരുക്കുന്ന ജയിലർ 2 ൽ അഭിനയിക്കുകയാണ് രജനികാന്ത്.  ചിത്രീകരണം പൂർത്തിയാക്കിയ ശേഷം തലൈവർ 173-ന്‍റെ ഭാഗമാകും.

Advertisment