/sathyam/media/media_files/2025/11/25/dharmendra-bachan-2025-11-25-17-59-06.jpg)
ഒരു നടൻ തലമുറകളോളം നിലനിൽക്കുമ്പോഴാണ് ഇതിഹാസമാകുന്നത്. ആ കഥാപാത്രങ്ങൾക്ക് എക്കാലവും സംസാരിക്കാനുണ്ടാകും. ആ നടൻ എപ്പോഴും ആൾക്കൂട്ടങ്ങളുടെ ആഘോഷമായിരിക്കും. അതുകൊണ്ടാണ് ധർമേന്ദ്ര; ബോളിവുഡിന്‍റെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ഇതിഹാസതാരമായി മാറിയത്.
രാജാക്കന്മാർ ധാരാളമുണ്ടായിട്ടുണ്ട് ബോളിവുഡിൽ, എന്നാൽ ഒരുകാലത്തെ ഇന്ത്യൻ വാണിജ്യസിനിമയുടെ ചക്രവർത്തിയായിരുന്നു ധർമേന്ദ്ര. 'ഷോലെ' എന്ന സിനിമയിലെ ധർമേന്ദ്രയുടെ 'വീരു'വും അമിതാഭ് ബച്ചന്‍റെ 'ജയ്'യും ഇന്ത്യൻ വെള്ളിത്തിരയിലെ അനശ്വരസൗഹൃദത്തിന്‍റെ പ്രതീകങ്ങളാണ്.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-bachan-dharmendra-2025-11-25-17-59-29.jpg)
ഷോല (1975) യുടെ അരനൂറ്റാണ്ട് (2025 ഓഗസ്റ്റ് 15ന് ഷോലെയ്ക്ക് 50 വയസ് തികഞ്ഞു) പിന്നിട്ടപ്പോൾ, അന്നത്തെ ഓർമകളും സൗഹൃദങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു.
രമേശ് സിപ്പിയുടെ ഷോലെ വെറുമൊരു സിനിമ മാത്രമായിരുന്നില്ല. ഇന്ത്യൻ സിനിമയെ എന്നെന്നേക്കുമായി രൂപപ്പെടുത്തിയ ഒരു വികാരമായിരുന്നു അത്.
സലിം-ജാവേദ് എഴുതിയ കഥ, നന്മനിറഞ്ഞ മനസുള്ള രണ്ടു കുറ്റവാളികളായ ജയ്-വീരു എന്നീ ഇതിഹാസ ജോഡികൾക്ക് ജന്മം നൽകി.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-2025-11-25-17-59-44.jpg)
വീരു (ധർമേന്ദ്ര), ജയ് (ബച്ചൻ) സൗഹൃദം വെള്ളിത്തിരയ്ക്കുവേണ്ടി പറഞ്ഞുപഠിപ്പിച്ച സംഭാഷണങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല. സക്രീനിനും താരപ്പകിട്ടിനും അതീതമായിരുന്നു താരരാജാക്കന്മാരുടെ സൗഹൃദം!
1975-ൽ ഷോലെ റിലീസ് ചെയ്യുന്ന സമയത്ത്, ധർമേന്ദ്ര നായകനായി പേരെടുത്ത നടനായിരുന്നു. അതേസമയം, ബച്ചൻ വളർന്നുവരുന്ന താരവും. എന്നിരുന്നാലും, ഷോലെയാണ് അവരെ, ലോകസിനിമയ്ക്കു മുന്നിൽ ഇന്ത്യൻ നായകന്മാരായി ഉയർത്തിയത്.
ജയ്-വീരു അനായാസ സൗഹൃദം സാംസ്കാരിക സ്പർശമായി മാറി. അന്നുമുതൽ എണ്ണമറ്റ ബഡ്ഡി സിനിമകൾക്ക് ഈ ജോഡി മാതൃകയായി.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-2-2025-11-25-18-00-03.jpg)
ധർമേന്ദ്ര-ബച്ചൻ സൗഹൃദം ആഴത്തിലുള്ളതായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്തബന്ധമാണുള്ളത്. ഇതിന്‍റെയെല്ലാം ആഴത്തിലുള്ള തുടക്കംകൂടിയായിരുന്നു ഷോലെ !
ബച്ചനെ ജയ്-ആക്കിയതിൽ ധർമേന്ദ്രയ്ക്കു നിർണായക പങ്കുണ്ടായിരുന്നു. ധർമേന്ദ്രയാണ് ബച്ചനെ ശിപാർശ ചെയ്തത്. ജയ്-ക്കു വേണ്ടി അക്കാലത്തെ ബോളിവുഡിലെ പ്രമുഖരെയെല്ലാം പരിഗണിച്ചിരുന്നു. ഒടുവിൽ ശത്രുഘ്നൻ സിൻഹയെ തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ബച്ചനുവേണ്ടി ധർമേന്ദ്ര നിർബന്ധം പിടിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/sholay-3-2025-11-25-18-06-49.jpg)
നേരത്തെ, എഎൻഐ-ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം ധർമേന്ദ്ര പറഞ്ഞിട്ടുണ്ട്. "അതെ, ഞാൻ അദ്ദേഹത്തെ ശിപാർശ ചെയ്തു. ബച്ചൻ എന്നെ കാണാൻ വരുമായിരുന്നു. ഞങ്ങൾ വർത്തമാനം പറഞ്ഞിരിക്കുമായിരുന്നു...എനിക്ക് ഒരുപാട് ഇഷ്ടമാണ്...'
ഷോലെ നൂറ്റാണ്ടുകൾ നിലനിൽക്കുമെന്നും ചിത്രത്തിന്‍റെ കാലാതീതമായ ആകർഷണത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ധർമേന്ദ്ര കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us