/sathyam/media/media_files/2025/11/01/salim-kumar-jayaram-2025-11-01-23-38-23.jpg)
നർമത്തിന്‍റെ വ്യത്യസ്തമായ വഴികളിലൂടെ മലയാളികളകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിംകുമാർ. നടൻ മാത്രമല്ല, നിർമാതാവ്, സംവിധായകൻ എന്ന നിലയിലും അംഗീകരിക്കപ്പെട്ട സലിംകുമാർ തന്‍റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ മടികാണിക്കാറില്ല.
വലിയ ലുക്കില്ലന്നേയുള്ളു ഭയങ്കര ബുദ്ധിയാ... സലിംകുമാറെന്ന നടനെക്കുറിച്ചു ചിന്തിക്കുന്പോൾ ആദ്യം ഓർമ വരുന്നത് മീശമാധവൻ എന്ന സിനിമയിൽ സലീംകുമാർ അവതരിപ്പിച്ച അഡ്വ. മാധവനുണ്ണി കഥാപാത്രത്തിന്‍റെ ഈ ഡയലോഗാണ്.
എന്നാൽ, യഥാർത്ഥ ജീവിതത്തിലും ലുക്കിലല്ല ബുദ്ധിയിലാണ് കാര്യം എന്നാണ് സലീംകുമാറിന്‍റെ ജീവിതം പഠിപ്പിച്ചിരിക്കുന്നത്. അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ജീവിതമെന്ന പാഠം പഠിച്ചത്. ജയറാമുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് സലിംകുമാർ പറഞ്ഞത് ഇങ്ങനെ:
/filters:format(webp)/sathyam/media/media_files/2025/11/01/salim-kumar-2025-11-01-23-40-13.jpg)
"സിനിമയിൽ വന്ന ശേഷമാണ് ജയറാമേട്ടനെ പരിചയപ്പെടുന്നത്. ഞങ്ങൾ മിമിക്രിയുമായി നടന്ന സമയത്ത് ഒരു നാടക ട്രൂപ്പുമായി സഹകരിച്ചാണ് മിമിക്രി അവതരിപ്പിച്ചിരുന്നത്. നാടകമാണു വലിയ കല എന്നായിരുന്നു ആ ട്രൂപ്പിലെ അംഗങ്ങളുടെ വിചാരം. അവർക്ക് മിമിക്രിയോടും മിമിക്രിക്കാരോടും പുച്ഛം ആയിരുന്നു.
ആ സമയത്താണ് ജയറാമേട്ടനെ വച്ച് പത്മരാജൻ സാർ അപരൻ എന്ന സിനിമ ചെയ്യുന്നത്. അതറിഞ്ഞ് നാടക ട്രൂപ്പിലെ അംഗങ്ങൾ പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല. ഈ പത്മരാജനെന്താ ഭ്രാന്താണോ ഈ മിമിക്രിക്കാരനെയൊക്കെ വച്ച് സിനിമ ചെയ്യാൻ.
/filters:format(webp)/sathyam/media/media_files/2025/11/01/jayaram-aparan-2025-11-01-23-44-55.jpg)
പടം എട്ടു നിലയിൽ പൊട്ടുന്പോൾ പഠിച്ചോളും എന്നൊക്കെയായിരുന്നു അവരുടെ അഭിപ്രായങ്ങൾ. അതു കേട്ടപ്പോൾ സങ്കടം തോന്നി. അന്ന് ജയറാമേട്ടനെ അറിയുക പോലുമില്ല. സിനിമ വിജയിക്കാനായി പ്രാർഥിച്ചു. ഒരു മിമിക്രി കലാകാരനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു ചിന്ത...'' - സലിംകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us