/sathyam/media/media_files/2025/11/08/mg-sreekumar-mohanlal-2025-11-08-15-18-35.jpg)
MG Sreekumar, Mohanlal - image credit: Facebook/MG Sreekumar
എം.ജി. ശ്രീകുമാർ, മലയാളിയുടെ പ്രിയ ഗായകരിലൊരാൾ. നാടൻശീലുകളുടെ മാധുര്യം ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല.
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-3-2025-11-08-15-26-03.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
കറുത്തപെണ്ണേ..., മാരിക്കിളിയേ ചൊല്ലൂ..., കണ്ണീർ പൂവിന്‍റെ കവിളിൽ തലോടി..., കള്ളിപ്പൂങ്കുയിലേ..., പച്ചക്കറിക്കായത്തട്ടിൽ..., മന്ദാരച്ചെപ്പുണ്ടോ..., ഈറൻ മേഘം..., ദൂരേ കിഴക്കുദിക്കും മാണിക്യച്ചെന്പഴുക്ക..., നീല വേനലിൽ..., നിലാവേ മായുമോ..., കളിപ്പാട്ടമായി കണ്‍മണീ... അങ്ങന എത്രയെത്ര ഗാനങ്ങൾ.
മോഹൻലാൽ-പ്രിയദർശൻ-എം.ജി. ശ്രീകുമാർ-സുരേഷ്കുമാർ-മണിയൻപിള്ള രാജു ടീമിന്‍റെ സൗഹൃദം മറ്റുള്ളവർക്കു പോലും അദ്ഭുതമാണ്.
ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ഫാൽക്കെയുടെ നിറവിലാണ് മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ.
മോഹൻലാലിനെക്കുറിച്ച് എംജി പറഞ്ഞകാര്യങ്ങൾ അവരുടെ സൗഹൃദത്തിന്‍റെ ആഴമറിയിക്കുന്നതാണ്.
എംജിയുടെ വാക്കുകൾ: "ഞങ്ങൾ രണ്ടുപേരുടെയും ജന്മനക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്‍റേത് മേയ് 24, ലാലിന്‍റേത് മേയ് 25".
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-2025-11-08-15-19-08.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
"ആത്മാർഥ സുഹൃത്തുക്കൾ ആണെങ്കിൽ കൂടിയും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്".
"ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കൾ (പ്രിയദർശൻ, സുരേഷ് കുമാർ, മോഹൻലാൽ, മണിയൻപിള്ള രാജു) എല്ലാവരും കൂടി ഒത്തുകൂടി. നിർത്താതെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു".
"അങ്ങനെയിരിക്കെ ഞാൻ പറഞ്ഞത് എന്തോ ലാലിന് ഇഷ്ടമായില്ല. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു പറഞ്ഞ് ലാൽ എഴുന്നേറ്റു പോയി".
"ഇന്നത്തെപ്പോലെ മെസേജ് അയയ്ക്കാനോ വീഡിയോ കോൾ ചെയ്യാനോ, വാട്സ് ആപ്പോ ഫേസ്ബുക്കോ ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ, അല്ലെങ്കിൽ കുത്തിയിരുന്നു രാത്രി മുഴുവൻ മെസേജ് അയയ്ക്കാമായിരുന്നു".
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-2-2025-11-08-15-24-11.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
"രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലാൽ എന്‍റെയടുത്തു വന്നു ചോദിച്ചു: "നിങ്ങളെന്താ മിണ്ടാത്തെ ? ’’ എന്ന്. കേട്ടപാടെ ഞാൻ പറഞ്ഞു: "എനിക്ക് ഒരു പിണക്കവുമില്ല. എന്നോടു മിണ്ടാതെ എഴുന്നേറ്റു പോയത് ഞാനല്ലല്ലോ അണ്ണനല്ലേ...’’ (ഞാൻ ലാലിനെ അണ്ണാ എന്നാണ് വിളിക്കുന്നത് ).
കുറച്ചുനേരം മൗനിയായിരുന്നിട്ട് അണ്ണൻ ഒന്നു ചിരിച്ചു. അത്രേയുള്ളൂ ലാൽ. ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചുവയ്ക്കുകയും പുറത്ത് അത്രയ്ക്കു പ്രകടിപ്പിക്കാത്ത വ്യക്തിയാണ് എന്‍റെ ലാൽ.
"പ്രേക്ഷകർക്ക് ലാൽ സൂപ്പർ സ്റ്റാറും വിസ്മയ തന്പുരാനും ഒക്കെ ആണ്. എന്നാൽ ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് ലാൽ ജീവനാണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us