സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. അവള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടു. ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്; 'അനിമലി'നെതിരേ കോണ്‍ഗ്രസ് എം.പി.

ബോക്‌സ് ഓഫീസില്‍ ചിത്രം കോടികള്‍ കൊയ്യുമ്പോഴും വിവാദങ്ങള്‍ ഒഴിയുന്നില്ല.  ആക്ഷന്‍, ഡ്രാമ, ക്രൈം, ഇന്റിമസി, ഡയലോഗുകള്‍ തുടങ്ങി പലതും ഈ സിനിമകളില്‍ വിവാദമാകുന്നുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
animalnegative.jpg

സന്ദീപ് റെഡ്ഡി വംഗയുടെ'അനിമല്‍' ബോക്സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. രണ്‍ബീര്‍ കപൂര്‍ , രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 900 കോടി ക്ലബിലേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍. ബോക്‌സ് ഓഫീസില്‍ ചിത്രം കോടികള്‍ കൊയ്യുമ്പോഴും വിവാദങ്ങള്‍ ഒഴിയുന്നില്ല.  ആക്ഷന്‍, ഡ്രാമ, ക്രൈം, ഇന്റിമസി, ഡയലോഗുകള്‍ തുടങ്ങി പലതും ഈ സിനിമകളില്‍ വിവാദമാകുന്നുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്.

Advertisment

ഇപ്പോള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രന്‍ജീത് രഞ്ജന്‍. 'അനിമല്‍' കാണാന്‍ പോയ തന്റെ മകള്‍ ചിത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിയേറ്റര്‍ വിട്ടുവെന്ന് രന്‍ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞു. ''സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മള്‍ എല്ലാവരും സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാന്‍ കഴിയും. എന്റെ മകള്‍ കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം 'അനിമല്‍' കാണാന്‍ പോയിരുന്നു. സിനിമ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കണ്ണീരോടെ അവള്‍ തിയേറ്റര്‍ വിട്ടു. അവള്‍ക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇത്തരം സിനിമകളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീര്‍ സിംഗ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കള്‍ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളില്‍ ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്''- രന്‍ജീത് രഞ്ജന്‍ പറഞ്ഞു. 

ഇതുവരെ ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ 'ജവാന്‍' മാത്രമാണ് മൂന്ന് ദിവസം കൊണ്ട് 200 കോടി നേടിയത്. ആദ്യ 3 ദിവസം കൊണ്ട് 206 കോടി രൂപയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ 'അനിമല്‍' ഷാരൂഖിന്റെ ഈ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഹിന്ദിയില്‍ മൂന്ന് വമ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളാണ് പുറത്തിറങ്ങിയത് - പത്താന്‍, ജവാന്‍, ഗദര്‍. കഴിഞ്ഞ വര്‍ഷം, KGF 2 ഹിന്ദിയില്‍ റെക്കോര്‍ഡ് വരുമാനം നേടിയിരുന്നു, അതിന് മുമ്പ്, 'ബാഹുബലി 2' വര്‍ഷങ്ങളായി ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. എന്നാല്‍ രണ്‍ബീറിന്റെ 'അനിമല്‍' ചെയ്ത അത്ഭുതങ്ങള്‍ ഈ സിനിമകള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് വിലയിരുത്തല്‍. 

മൂന്ന് ദിവസം തുടര്‍ച്ചയായി 50 കോടിയിലധികം കളക്ഷന്‍ നേടിയ ആദ്യ ഹിന്ദി ചിത്രമായി രണ്‍ബീറിന്റെ 'അനിമല്‍' മാറി. ആദ്യ ദിനം 54.75 കോടി നേടിയ ഹിന്ദി പതിപ്പ് രണ്ടാം ദിനം 58 കോടിയിലധികം നേടി. ഞായറാഴ്ച 72 കോടിയിലധികം നേടിയതില്‍, ഹിന്ദി പതിപ്പിന്റെ കളക്ഷന്‍ 60 കോടിക്ക് അടുത്ത് എത്തും.  KGF 2 ഹിന്ദി പതിപ്പിന്റെ ഒന്നും നാലും ദിവസങ്ങളില്‍ 50 കോടി കടന്നിരുന്നു, അതേസമയം ഹിന്ദിയില്‍ ആദ്യ ദിനം 50 കോടി നേടിയ 'ജവാന്' രണ്ടാം ദിനത്തില്‍ കളക്ഷന്‍ കുറവായിരുന്നു.

എന്നിരുന്നാലും, മൂന്നാമത്തെയും നാലാമത്തെയും ദിവസം, ഷാരൂഖിന്റെ ബ്ലോക്ക്ബസ്റ്റര്‍ വീണ്ടും ഹിന്ദിയില്‍ 50 കോടി കടന്നു. ഷാരൂഖിന്റെ 'പത്താന്‍' അതിന്റെ ഹിന്ദി പതിപ്പില്‍ നിന്ന് നാല് ദിവസം കൊണ്ട് 50 കോടിയിലധികം നേടി.  രണ്‍ബീറിന്റെ 'അനിമല്‍' ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടുകയാണ്. വരും ദിവസങ്ങളില്‍ ഈ ചിത്രം വരുമാനം കൊണ്ട് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍ . ഈ വിജയം രണ്‍ബീറിന്റെ താരമൂല്യം മറ്റൊരു തലത്തിലേക്കെത്തിച്ചുവെന്ന് നിസംശയം പറയാം...

ranbir-kapoor animal
Advertisment