സെൻസർ ബോർഡിൽ ജാതി വിവേചനം; സിനിമയുടെ പേരും മാറ്റി; ആരോപണവുമായി സംവിധായകൻ

ഇതിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങള്‍ സിനിമയില്‍ നടത്തിയെങ്കിലും 'എ' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. പേരുമാറ്റത്തില്‍ ശാഠ്യം പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ് എന്നാണ് അരുണ്‍ രാജ് പറയുന്നത്.

author-image
ഫിലിം ഡസ്ക്
New Update
kurishu arun.jpg

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ജാതിവിവേചനം നേരിട്ടുവെന്ന ആരോപണവുമായി യുവ സംവിധായകന്‍ അരുണ്‍ രാജ്. തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചതായും തന്റെ ജാതിയാണ് ഇതിന് കാരണമെന്നും അരുണ്‍ രാജ് പറയുന്നു. കുരിശ് എന്ന പേര് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം. ചിത്രത്തിന്റെ പ്രമേയവും ഉള്ളടക്കവും നിലനിര്‍ത്തി 'എഡ്വിന്റെ നാമം' എന്ന പേരില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നും അരുണ്‍ രാജ് പറഞ്ഞു.

Advertisment

ഇതിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങള്‍ സിനിമയില്‍ നടത്തിയെങ്കിലും 'എ' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. പേരുമാറ്റത്തില്‍ ശാഠ്യം പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ് എന്നാണ് അരുണ്‍ രാജ് പറയുന്നത്. മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിന്‍ എന്ന ബാലന്റെ പ്രതികരണമാണ് 'കുരിശ്' എന്ന സിനിമയുടെ പ്രമേയം. 

മലയാളത്തില്‍ ചാപ്പാകുരിശ്, ഈശോ, വിശുദ്ധന്‍, കുരിശുയുദ്ധം, ആമേന്‍ തുടങ്ങിയ സിനിമകള്‍ പുറത്തുവന്നിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിക്കുന്നത്. പേരുമാറ്റത്തെ തുടര്‍ന്ന് വിതരണക്കാര്‍ പിന്മാറി.  ഇതോടെ ചിത്രം റിലീസിംഗിലും പ്രശ്നം നേരിടുന്നുണ്ട്. 

ചിത്രത്തിനായി 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണം സംവിധായകന് നേരെയുള്ള ജാതി വിവേചനം തന്നെയാണെന്നാണ് നിര്‍മ്മാതാക്കളും ആരോപിക്കുന്നത്.

kurishu movie
Advertisment