Advertisment

ഐഎഫ്എഫ്‌കെ 2023; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആദരമായി ഹോമേജ് വിഭാഗത്തില്‍ 11 ചിത്രങ്ങള്‍

പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതിനെ തുടര്‍ന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് നിര്‍മ്മിച്ചിരിക്കുന്നത്.  

New Update
iffk homage.jpg

മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക്  രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്  നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ  'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. 

Advertisment

ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്  നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ 'കസിന്‍ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത 'ബ്രിക്ക് ആന്‍ഡ് മിറര്‍', ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീന്‍', ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ 'ദി ട്രീ ഗോഡസ്',  ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്‌സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ്   കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍ , സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു  സ്പീക്കിങ് ,2023 ല്‍ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

26 രാജ്യങ്ങളുടെ ഓസ്‌കര്‍ എന്‍ട്രികള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. അര്‍ജന്റീന, ചിലി, മെക്‌സിക്കോ, ജപ്പാന്‍, മലേഷ്യ, ബെല്‍ജിയം, പോളണ്ട്, തുര്‍ക്കി, ടുണീഷ്യ,യമന്‍, ഇറാഖ്, ജോര്‍ദാന്‍, ജര്‍മ്മനി, ഇറ്റലി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മികച്ച വിദേശഭാഷാ ചിത്രത്തിന് ഓസ്‌കാര്‍ എന്‍ട്രികള്‍ ലഭിച്ച ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ അഞ്ച് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ (ഫോര്‍ ഡോട്ടേഴ്‌സ്), സെനഗല്‍ സംവിധായിക റമാറ്റാ ടൗലേ സി (ബനാല്‍ ആന്‍ഡ് ആഡാമ), മെക്‌സിക്കന്‍ സംവിധായിക ലില അവ്‌ലെസ് (ടോട്ടം), മലേഷ്യന്‍ സംവിധായിക അമാന്‍ഡ നെല്‍ യു(ടൈഗര്‍ സ്ട്രൈപ്സ്), ലിത്വാനിയന്‍ സംവിധായിക മരിയ കവ്തരാത്സെ (സ്ലോ) എന്നീ വനിതകളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനൊന്നുകാരിയായ ഒരു പെണ്‍കുട്ടി ഋതുമതിയാകുന്നതിനെ തുടര്‍ന്നുള്ള ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് നിര്‍മ്മിച്ചിരിക്കുന്നത്.  

ഉറുഗ്വന്‍ ചിത്രം ഫാമിലി ആല്‍ബം ,ഭൂട്ടാന്‍ സംവിധായകനായ പാവോ ചോയിനിങ് ഡോര്‍ജി ഒരുക്കിയ ദി മങ്ക്  ആന്‍ഡ് ദി ഗണ്‍ , ജപ്പാന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സ് ഒരുക്കിയ പെര്‍ഫെക്റ്റ് ഡെയ്സ്, അര്‍ജന്റീനിയന്‍ ചിത്രം ദി ഡെലിക്വന്‍സ്, ഫിന്‍ലന്‍ഡ് ചിത്രം ഫാളന്‍ ലീവ്സ്, ജര്‍മ്മന്‍ സംവിധായകനായ ഐക്കര്‍ കറ്റാക്ക് ഒരുക്കിയ ദി ടീച്ചേര്‍സ് ലോഞ്ച്, ടര്‍ക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസ്സസ്, ഡെന്മാര്‍ക്കില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി ദി പ്രോമിസ്ഡ് ലാന്‍ഡ്, റൊമാനിയന്‍ ചിത്രം തണ്ടേഴ്‌സ്, സ്വീഡന്‍ സംവിധായകന്‍ മിലാദ് അലാമി ഒരുക്കിയ ഒപ്പോണന്റ്, ഇറ്റാലിയന്‍ ചിത്രം ലോ കാപിറ്റാനോ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു  ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രം ദി ബെര്‍ഡെന്‍ഡ്, വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്‌സ് എന്നിവയും മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 

iffk 2023
Advertisment