Advertisment

"ഒടുവിൽ ബിക്കിനിയിലുള്ള ഫോ‌ട്ടോ വിൽക്കാമെന്ന് തീരുമാനിച്ചു, വർക്ക് തരാമെന്ന് പറഞ്ഞ് രാത്രിയിൽ വിളിക്കും, അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുക" തുറന്ന് പറഞ്ഞ് കിരൺ റാത്തോഡ്

author-image
ഫിലിം ഡസ്ക്
New Update
kiran.jpg

താണ്ഡവം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് കിരൺ റാത്തോഡ്. കുറഞ്ഞ സിനിമകളെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നിരവധി ആരാധകർ താരത്തിനുണ്ടായിരുന്നു

Advertisment

കിരൺ റാത്തോഡ് കൊവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമായത്  സ്വന്തം ​​ഗ്ലാമറസ് ഫോട്ടകൾക്കും വീഡിയോകൾക്കുമായി ഒരു അപ്ലിക്കേഷൻ തുടങ്ങികൊണ്ടാണ്യാ. ഇത് വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. അക്കാലത്ത് നടി  ഉപജീവനമാർഗം കണ്ടെത്തിയത് ഇതിലൂടെയായിരുന്നു. ഇതേ  തുടർന്ന് താരത്തിന് നേരെ വ്യാപക അധിക്ഷേപങ്ങൾ ഉടലെടുക്കുകയും, നിരന്തരമായി സൈബർ ഇടങ്ങളിൽ നടി വേട്ടയാടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സംഭവങ്ങളെ കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കിരൺ റാത്തോഡ്. പ്രമുഖ നടി ഷക്കീലയുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

 

കിരൺ റാത്തോഡിൻറെ വാക്കുകൾ 

കൊവിഡ് സമയത്താണ് ഇതെല്ലം തുടങ്ങിയത്. അതൊരു ആപ്പ് ആണ്. ഇഷ്ടപ്പെട്ട താരത്തോടൊപ്പം സംസാരിക്കാൻ കുറച്ചധികം പണം ചെലവഴിക്കണം. ആരാധകരുമായി ഇടപഴകാനുള്ള അവസരമാണത്. അതോടൊപ്പം പണമുണ്ടാക്കാനും സാധിക്കും. കൊവിഡ് സമയത്ത് വർക്കുകളൊന്നും ഇല്ലാതായി. ഞാൻ ​ഗ്ലാമർ ക്യൂനാണ്, ഒടുവിൽ ബിക്കിനിയിലുള്ള ഫോ‌ട്ടോ വിൽക്കാമെന്ന് തീരുമാനിച്ചു.

തെന്നിന്ത്യയിൽ ജെമിനിയിലൂ‌ടെ ഞാൻ താരമായി. പിന്നീട് കാമുകനെ വിവാഹം കഴിക്കാനാ​ഗ്രഹിച്ച ഞാൻ സിനിമകൾ വേണ്ടെന്ന് വെച്ചു. അജിത്തിനൊപ്പമുള്ള അവസരം പോലും നിരസിച്ചു. എന്നാൽ അതൊരു ‌ടോക്സിക്ക് റിലേഷൻഷിപ്പാണെന്ന് ഞാൻ മനസിലാക്കി. ആ ബന്ധത്തിൽ നിന്ന് പുറത്ത് വന്ന് ചെന്നെെയിലേക്ക് വീണ്ടും തിരിച്ചെത്തി. ആ സമയത്ത് ഈ ഇൻഡസ്ട്രിയിൽ നമുക്ക് സുഹൃത്തുക്കളായി ആരും ഇല്ലെന്ന് മനസിലാക്കി. ഉള്ളവർ മുതലെ‌ടുത്തു. വർക്ക് തരാമെന്ന് പറഞ്ഞ് രാത്രിയിൽ വിളിക്കും. അവരുടെ തനിനിറം അപ്പോഴാണ് മനസിലാവുകയെന്നും കിരൺ റാത്തോഡ് തുറന്ന് പറഞ്ഞു. താൻ വിവാഹിതയാണെന്നും അമ്മയാണെന്നും ​ഗോസിപ്പുകൾ വന്നു. ​ഗോസിപ്പുകളൊന്നും ആദ്യം കാര്യമാക്കിയിരുന്നില്ല.

Advertisment