Advertisment

'ആർക്കും പരാതിയുമായി ചെല്ലാം'. പരാതി ലഭിച്ചാല്‍ മന്ത്രി എന്റെ വിശദീകരണം തേടും. ഞാന്‍ എനിക്ക് പറയാന്‍ ഉള്ളത് പറയും; കഴമ്പ് ഉണ്ടെങ്കിൽ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ എന്ന് രഞ്ജിത്ത്

നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
ranjith director.jpg

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് താന്‍ മാറണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടുവെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. തനിക്കെതിരെ ആര്‍ക്കും പരാതി നല്‍കാനുളള സ്വാതന്ത്ര്യമുണ്ട്. പരാതിയില്‍ കഴമ്പ് ഉണ്ടെങ്കില്‍ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ എന്നും രഞ്ജിത്ത് പറഞ്ഞു.

Advertisment

'അവരുടെ കയ്യില്‍ തെളിവ് ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ സംവിധാനം ഉണ്ട്. ആര്‍ക്കും പരാതിയുമായി ചെല്ലാം. ഭൂരിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സാംസ്‌കാരിക സഹകരണ വകുപ്പ് മന്ത്രി തീരുമാനം പ്രഖ്യാപിക്കും. പരാതി ലഭിച്ചാല്‍ മന്ത്രി എന്റെ വിശദീകരണം തേടും. ഞാന്‍ എനിക്ക് പറയാന്‍ ഉള്ളത് പറയും,' രഞ്ജിത്ത് വ്യക്തമാക്കി.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അം?ഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ പ്രതികരണം. ഐഎഫ്എഫ്‌കെയ്ക്കിടെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേര്‍ന്നിരുന്നു. രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമര്‍ശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. മനോജ് കാന, എന്‍ അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേര്‍ന്നത്.

നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. 'അദൃശ്യജാലകങ്ങള്‍' എന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടര്‍ ബിജുവൊക്കെ സ്വന്തം റെലവന്‍സ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.

പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. 'തിയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ഥമാണ്,' എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

 

latest news ranjith
Advertisment