'ഷോലെ- തിയറ്ററില്‍ കാണുക എന്റെ സ്വപ്‌നമായിരുന്നു...' റീ റിലീസില്‍ ആരാധകരുമായി സന്തോഷം പങ്കിട്ട് അഭിഷേക് ബച്ചന്‍

അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ഒഴിവാക്കിയ യഥാര്‍ഥ ക്ലൈമാക്‌സും രണ്ടു സീനുകളും ചേര്‍ത്ത് പുതിയ രൂപത്തില്‍, 4കെ പതിപ്പിലാണ് റീ റിലീസ്. 

author-image
ഫിലിം ഡസ്ക്
New Update
sholay-1755244193179-5800e8b5-48ad-4312-b1e8-b95c6151e6fd-900x506

'ഷോലെ' തിയറ്ററില്‍ കാണുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്‍. 

Advertisment

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 'ഷോലെ'യില്‍ ബച്ചന്‍ അവതരിപ്പിച്ച ജയ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ട് താരം എഴുതി- 'വലിയ സ്‌ക്രീനില്‍, ഷോലെ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. 

ടിവിയിലും വിഎച്ച്എസ്/ഡിവിഡിയിലും മാത്രം കണ്ട ചിത്രം തിയറ്ററില്‍ കാണുക എന്നത് എന്റെ ആജീവനാന്ത സ്വപ്നമായിരുന്നു... ആ മഹത്തായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുകയാണ്...'

അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ഒഴിവാക്കിയ യഥാര്‍ഥ ക്ലൈമാക്‌സും രണ്ടു സീനുകളും ചേര്‍ത്ത് പുതിയ രൂപത്തില്‍, 4കെ പതിപ്പിലാണ് റീ റിലീസ്. 

യഥാര്‍ഥ ക്ലൈമാക്‌സ്  സിപ്പി ചിത്രീകരിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ചിത്രത്തിന്റെ പ്രാരംഭ റിലീസിന് മുമ്പ് നീക്കംചെയ്യുകയായിരുന്നു. 

അക്രമാസക്തമായ ഉള്ളടക്കത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നിഷേധിച്ചതാണ് കാരണം. ഗബ്ബാര്‍ സിങ്ങിനെ (അംജദ് ഖാന്‍) സ്‌പൈക്ക് ഷൂ ഉപയോഗിച്ച് ഠാക്കൂര്‍ (സഞ്ജീവ് കുമാര്‍) ചവിട്ടിക്കൊല്ലുന്നതാണ് യഥാര്‍ഥത്തില്‍ എഴുതുകയും ചിത്രീകരിക്കുകയും ചെയ്ത് സീന്‍. പിന്നീട്, മാറ്റി ചെയ്യുകയായിരുന്നു. 

പുതിയ പതിപ്പിന് ചരിത്രപ്രാധാന്യവുമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് സിനിമയ്ക്കും കൂച്ചുവിലങ്ങിട്ടു എന്നതാണ് സത്യം. ഒരു എഴുത്തുകാരന്റെ സര്‍ഗസൃഷ്ടിപോലും ഇരുട്ടിലേക്കു വലിച്ചെറിയപ്പെട്ടു. 

ഇനിയാരും കാണരുത് എന്ന കരുതി വെട്ടിമാറ്റപ്പെട്ട രംഗങ്ങളും ക്ലൈമാക്‌സും ഉള്‍പ്പെടെയുള്ള സിനിമയ്ക്കായി ചലച്ചിത്രലോകവും ആരാധകരും ആഘോഷത്തോടെയാണ് കാതിരിക്കുന്നത്.

Advertisment