'രണ്ട് സ്തനങ്ങളും ബയോപ്‌സി കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നീക്കം ചെയ്‌തു, നിരവധി ദിവസങ്ങള്‍ കട്ടിലില്‍ തന്നെ കഴിഞ്ഞു. രണ്ട് തവണ മാത്രമാണ് കരഞ്ഞത്'; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഹോളിവുഡ് താരം

author-image
ഫിലിം ഡസ്ക്
New Update
oliviya man.jpg

ഹോളിവുഡ് നടി ഒലീവിയ മന്‍ കാന്‍സര്‍ ബാധിതയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.   സ്തനാര്‍ബുദമാണെന്ന്  ഇന്‍സ്റ്റഗ്രാമിലൂടെ  ഒലീവിയ തന്നെയാണ് പങ്കുവെച്ചു. പത്ത് മാസമായി കാന്‍സര്‍ ചികിത്സയിലാണ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പിൽ തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്‌തെന്നും പറഞ്ഞു.

Advertisment

ഒലീവിയ കാന്‍സര്‍ ജീനുകള്‍ കണ്ടെത്തുന്നതിനുള്ള ജെനറ്റിക് ടെസ്റ്റിന് 2023 ഫെബ്രുവരിയില്‍ വിധേയയായിരുന്നു. സ്തനാര്‍ബുദ സാധ്യതയുള്ള ജീനുകള്‍ കണ്ടെത്താനുള്ള ബിആര്‍സിഎ ഉള്‍പ്പടെയുള്ള എല്ലാ ടെസ്റ്റിലും നെഗറ്റീവായിരുന്നു. ഒലീവിയയുടെ സഹോദരി സാറയ്ക്കും റിസൾട്ട് നെഗറ്റീവായിരുന്നു. അതേ ശീതകാലത്തില്‍ തന്നെ മാമോഗ്രാമിനും വിധേയയായി. എന്നാൽ രണ്ട് മാസത്തിന് ശേഷം സ്തനാര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ പത്ത് മാസത്തിനിടെ നാല് സര്‍ജറിക്ക് വിധേയയായി. രണ്ട് സ്തനങ്ങളും ബയോപ്‌സി കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നീക്കം ചെയ്‌തെന്നും ഒലിവിയ അറിയിച്ചു. എല്ലാ സ്ത്രീകളും കാന്‍സര്‍ സാധ്യത പരിശോധിക്കണം എന്നും ഒലിവിയ കൂട്ടിച്ചേർത്തു. 

നിരവധി ദിവസങ്ങള്‍ കട്ടിലില്‍ തന്നെ കഴിഞ്ഞു. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ ചികിത്സയെക്കുറിച്ചും ഹോര്‍മോണിനെക്കുറിച്ചുമെല്ലാം പ്രതീക്ഷിച്ചതിന് അപ്പുറം പഠിച്ചെന്നും അതിനിടയിൽ രണ്ട് തവണ മാത്രമാണ് കരഞ്ഞത് എന്നും ഇനി കരയാന്‍ സമയമില്ല എന്നാണ് വിചാരിക്കുന്നത് എന്നും ഒലീവിയ കുറിച്ചു. അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ കരുത്തായി കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെല്ലാം താരം നന്ദി പറയുകയും ചെയ്തു.

Advertisment