തിരുവനന്തപുരം: നിർമ്മാതാവ് എന്ന നിലയിലുള്ള സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ പുലി മുരുകനെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം.
സിനിമ നൂറു കോടി ക്ലബ്ബിൽ ഉൾപ്പെട്ടിട്ടും നിർമ്മാണ ആവശ്യത്തിനെടുത്ത ലോൺ തുക അടച്ചില്ലെന്ന വിവാദത്തെ തുടർന്നിട്ട ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്നു പറയുന്നത്.
ഒമ്പത് വർഷം മുൻപ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വെറും മൂന്നാഴ്ചയിൽ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളിൽ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകൻ.
/sathyam/media/media_files/2025/02/18/VnVlecc7w0s8ijpseEBg.jpg)
എന്നാൽ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലർ രംഗത്ത് വന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിൽ അവർ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണെന്നും കുറിപ്പിൽ അദ്ദേഹം പറയുന്നു.
ചിലവ് ഉയർന്നു. കൈനിറയെ ലാഭം
പ്ലാൻ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതൽ ചിലവായ ചിത്രമായിരുന്നു പുലിമുരുകൻ. ആദ്യം 20 കോടി രൂപയായിരുന്നു ബജറ്റെങ്കിലും അതിൽ നിന്നില്ല. കടുവയെ വെച്ച് പ്ലാൻ ചെയ്ത ഷൂട്ട് നീണ്ടു പോയി.
നമ്മൾ പറയുന്നത് പോലെ നിൽക്കുന്ന മൃഗമല്ല കടുവ എന്നത് കൊണ്ട് തന്നെ കുറെ ദിവസം അതിനെ നോക്കി വെറുതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്.
100 ദിവസം കൊണ്ട് പൂർത്തിയാവുമെന്ന് പറഞ്ഞ സിനിമ തീർന്നത് 210 ദിവസങ്ങൾക്ക് ശേഷമാണ്.
/sathyam/media/media_files/2025/02/18/DNu7UT1skNDB9BginJvR.jpg)
ഏതാണ്ട് മുക്കാൽ വർഷം ഷൂട്ടിങ്ങിന് മാത്രമായി വേണ്ടി വന്നതും ഒരു വർഷത്തോളം പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയും ചെയ്തതോടെ ബജറ്റ് ഇരട്ടിയായി. എന്നാൽ സിനിമയുടെ കെട്ടും മട്ടും മാറിയതോടെ കൈനിറയെ ലാഭമുണ്ടായി.
2 കോടി ലോൺ 2016ൽ തീർത്തു
സിനിമയ്ക്ക് വേണ്ടി കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ കോട്ടയം ശാഖയിൽ നിന്നെടുത്ത 2 കോടി രൂപയുടെ ലോൺ പൂർണ്ണമായും 2016 ഡിസംബർ മാസത്തിൽ തന്നെ അടച്ചു തീർത്തു. 3 കോടി രൂപയിൽ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഇൻകം ടാക്‌സ് അടച്ചത്.
അത്രയധികം തുക ഇൻകം ടാക്‌സ് അടക്കണമെങ്കിൽ തന്നെ, ഈ ചിത്രം ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുമല്ലോ.
'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന സിനിമ ചെയ്യുന്ന സമയത്ത് വീണ്ടും കെ.എഫ്.സിയിൽ നിന്ന് ലോൺ എടുത്തിരുന്നു. അന്ന് ടോമിൻ തച്ചങ്കിരിയായിരുന്നു എം.ഡി. 2020ൽ അത് അടച്ചു തീർത്തിട്ടുമുണ്ട്.
മികച്ച ചിത്രങ്ങളുമായി വീണ്ടും വരും
/sathyam/media/media_files/2025/02/18/pVNxDfOh6RcLB0Zp8mVC.jpg)
ഇപ്പോൾ പണ്ടത്തേത് പോലെയല്ല, സിനമ വളർന്നു പോയി. ഒരു തമിഴ് പടം എടുത്തതിൽ നഷ്ടം സംഭവിച്ചത് കൊണ്ട് തന്നെ ഒരു ഇടവേളയിലാണ്.
ഒറ്റയ്ക്കാണ് താൻ സിനമ ചെയ്യുന്നതെന്നും തനിക്ക് ആരും ഫണ്ട് ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു.
'ടോമിച്ചൻ മുളകുപാടം' എന്നത് വലിയ പേരായിപ്പോയതിനാൽ സിനിമ ഇറങ്ങുമ്പോൾ ആളുകൾ പലതും പ്രതീക്ഷിക്കും. അത് അനുസരിച്ച് എന്തെങ്കിലും കൊടുക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്.
അതുകൊണ്ട് തന്നെ മികച്ച സിനിമകളുമായി വീണ്ടും താൻ വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.