ഞാൻ എന്താ പറയുക നിങ്ങളോട്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പരിഭവം മറന്ന് അസിഫലിയും രമേശ് നാരായണും

ആ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം പരിഭവം മറന്ന് അവർ കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വേദി അങ്ങനെ ഒരു ഒത്തുചേരലിന് വേദിയായി.

author-image
ഫിലിം ഡസ്ക്
New Update
ASIF RAMESH NARAYANAN

തിരുവനന്തപുരം: പിണറായി വിജയന്റെ ഇഫ്താർ വേദിയിൽ ഏറെ ശ്രദ്ധേയമായത് ഒരു കൂടിക്കാഴ്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്താർ വിരുന്നാണ് ആ കൂടിക്കാഴ്ചയുടെ വേദി.

Advertisment

കുറച്ചു നാൾ മുമ്പ് മലയാളികളുടെയും ട്രോളർമാരുടെയും ഇരയായിമാറിയ പ്രശസ്ത സംവിധായകൻ രമേഷ് നാരായണും ആസിഫലിയും വീണ്ടും കണ്ടുമുട്ടി.  


ഈ വര്‍ഷം ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോടുള്ള സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍റെ പെരുമാറ്റം വലിയ വിവാദമായതിനു ശേഷം പിന്നീട് ഇവർ തമ്മിൽ കാണുന്നത് ഈ വേദിയിൽ വച്ചാണ്. 


ആ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം പരിഭവം മറന്ന് അവർ കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വേദി അങ്ങനെ ഒരു ഒത്തുചേരലിന് വേദിയായി.

ഞാന്‍ എന്താ പറയ്ക നിങ്ങളോട് എന്നാണ് അസിഫലി രമേഷ് നാരായണനോട് ചോദിച്ചത്. 


എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെര്‍ ലോഞ്ച് വേദിയിലായിരുന്നു ഒരു മോശം അനുങവം അസിഫലിക്ക് നേരിടേണ്ടി വന്നത്. 


ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. 

എന്നാല്‍ ആസിഫലി നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് അവാർഡ് കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്‍റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തുകയായിരുന്നു.