Advertisment

വഞ്ചി തിരുനക്കര തന്നെ

author-image
admin
Updated On
New Update

- വി കെ ജയകുമാർ  

Advertisment

publive-image

ക്കരക്കുന്നിൻപുറം

ഉറക്കം നടിക്കുന്ന മുക്കണ്ണൻ

അകക്കണ്ണു തുറന്നു ചിരിക്കുന്നു.

ത്രിശങ്കു സ്വർഗ്ഗത്തിന്റെ

തൃപ്പടി കയറുമ്പോൾ

ഇത്തിരി കിതച്ചൊന്നു

നിൽക്കുന്നു നിരാലംബം

ഉത്സവം കഴിഞ്ഞ്

അനാഥമായി കിടക്കുന്ന മൈതാനം

വെടിയുപ്പു മണക്കും ദിനരാത്രം.

എത്ര കാളക്കൂറ്റന്മാർ

മദിച്ചു നടന്നതാണീ സ്ഥലം ?

പൊളിഞ്ഞു വീണോ മുഖംമൂടികൾ

മുഖമുദ്ര നയകാപട്യം തന്നെ

മറ്റുള്ളോരുടെ ജീവിതത്തിന്റെ

പുറമ്പോക്കു കയ്യേറി മിടുക്കരായ്

തിരിച്ചു വന്നോർ തങ്ങൾ.

ആൽമരം തെക്കൻകാറ്റിൽ

കോൾമയിർ കൊള്ളുന്നുണ്ടോ ?

ഇലകൾ കൊഴിയുന്നു

തളിരും പഴുത്തതും.

ആൾരൂപമാരാണിതു

വരുന്നൂ ഹൃഹാതുരം

കാരൂരോ, നാലാങ്കലോ,

പുസ്തകത്താളിൽ നിന്നും

ഡീസിയോ.

അഭ്രപാളിവിട്ടുൾവലിഞ്ഞ്

അരവിന്ദനോ,

ആട്ടവിളക്കിൻ നാളംപോലെ

അമ്പലപ്പുഴ രാമവർമയോ ?

വഴി കാണിച്ച പാമ്പാർ

വേഷപ്പകർച്ചയ്‌ക്കൊപ്പം

നേർത്തു മറഞ്ഞോ ?

കാലത്തിന്റെ വന്മരം

കാറ്റിൽ തലയാട്ടി നിൽക്കുന്നു

പകൽപ്പൂരത്തിൻ വെയിൽപറ്റി.

ശിവനേ, പെരുകുന്നു

തൃഷ്ണയും ആസക്തിയും.

കാമനകളുടെ മേൽ

ചിതറിത്തെറിക്കുന്നു

വിയർപ്പും രുധിരവും.

ജീവിതം ദയാശൂന്യം നേദിച്ചുതന്ന

കാളകൂടമോ തികട്ടുന്നു.

വഞ്ചിയിപ്പോഴും തിരുനക്കര തന്നെ.

ശാപമോക്ഷവും കൊതി -

ച്ചൊറ്റകാൽ തപംചെയ്യും

പറയിക്കുണ്ടോ ജന്മസാഫല്യം ?

പരിഹാസലീലയിലാമഗ്നരായ്

ചരാചരങ്ങൾ, നീയും.

Advertisment