Advertisment

ഇന്നേക്ക് 9 - )o നാൾ ദുർഗ്ഗാഷ്ടമി !! ലോകം വെറുക്കുന്ന ആ നീചജന്മങ്ങളെ കാലപുരിക്കയ്ക്കുന്ന സുദിനം

New Update

ന്നാണ് അസുരനിഗ്രഹം. സുപ്രീംകോടതി അനുവദിച്ചാൽ ലോകം വെറുക്കുന്ന ആ നീചജന്മങ്ങളെ കാലപുരിക്കയ്ക്കുന്ന സുദിനം.

Advertisment

ജയിലിൽ തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായി. നാലുപേരോടും ഇന്നലെ അവരുടെ അവസാനത്തെ ആഗ്രഹം ജയിലധികൃതർ ചോദിച്ചു. ആരും ഒരക്ഷരം ഉരിയാടിയില്ല. തലകുനിച്ചു നിന്നതല്ലാതെ.

publive-image

വിധി നടപ്പാക്കും മുൻപ് കുടുംബാംഗങ്ങളുമായി അവസാനമായി കാണാനാഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമില്ലായിരുന്നു.

വിൽപ്പത്രം തയ്യറാക്കി ആർക്കെങ്കിലും നൽകുകയോ സമ്പാദ്യം വീതം വയ്ക്കുകയോ വേണമോ എന്ന ചോദ്യത്തിനും ഉത്തരമില്ല. ഇതെല്ലാം റിക്കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറ്റവാളികൾ നാലുപേരുടെയും ബന്ധുക്കളെ വിധി നടപ്പാക്കാൻ പോകുന്ന വിവരം ജയിലധികൃതർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതായിരുന്നു ആ കത്തിലെ ഉള്ളടക്കം :-

" ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവനുസരിച്ച് കുറ്റവാളിയെ 2020 ഫെബ്രുവരി 1 -)o തീയതി തൂക്കിലേ റ്റുകയാണ്. അതിനുമുൻപ് നിങ്ങളിലാർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ കുറ്റവാളിയെ ജയിലിൽ വന്നു സന്ദർശിക്കാവുന്നതാണ് "

തൂക്കുകയറിൽ നിന്ന് രക്ഷപെടാനുള്ള സർവ്വ അടവുകളും പുറത്തെടുക്കുകയാണ് ഈ നാലുപേരും അവരുടെ അഭിഭാഷകരും.

അതുകൊണ്ടാണ് സർക്കാർ കോടതിയിൽ പുതിയ പെറ്റിഷൻ ഫയൽ ചെയ്തതും ക്യൂറേറ്റിവ് പെറ്റിഷൻ തള്ളിക്കളഞ്ഞാലുടൻ ഇവരുടെ വധശിക്ഷ നടപ്പാക്കാൻ അനുവാദം തേടിയിരിക്കുന്നതും.

ജയിലിൽ ആഹാരം കഴിക്കാൻ വിസമ്മതിച്ചതിനാൽ നാലുപേർക്കും ദിവസവും കൗൺസിലിംഗ് നൽകി വരുന്നുണ്ട്.

publive-image

ഡയറ്റീഷ്യൻ നിർദ്ദേശിച്ചിരിക്കുന്ന മെനു അനുസരിച്ചാണ് അവർക്കിപ്പോൾ ആഹാരം നൽകുന്നത്. ഡോക്ടറുടെ ചെക്കപ്പും, തൂക്കമെടുപ്പും ദിവസവും നടക്കുന്നുണ്ട്. ജയിൽ സൂപ്രണ്ടും ദിവസവും ഇവരുടെ ബാരക്കിൽ നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്.

സദാ നിരീക്ഷണത്തിലുള്ള ഇവരുടെ ബാരക്കുകൾ അതീവസുരക്ഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആത്മഹത്യചെയ്യാനോ, സ്വയം മുറിവേൽപ്പിക്കാനോ കഴിയാത്തതരത്തിലുള്ള വെവ്വേറെ ബാരക്കുകളിൽ മറ്റുള്ളവരുമായി ഒരു സമ്പർക്കവും പുലർത്താൻ കഴിയാത്ത രീതിയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

നാലുപേരും അസ്വസ്ഥരാണ്. വിഷാദത്തോടെ ബാരക്കിന്റെ മൂലയിൽ കുത്തിയിരുന്നു നിർവികാരതയോടെ ശൂന്യതയിലേക്ക് കണ്ണുംനട്ടിരിക്കുന്നത് നാലുപേരുടെയും പതിവാണ്.

ആരാച്ചാർ പവൻ കഴിഞ്ഞദിവസം മീററ്റ് ജയിലിൽ വധശിക്ഷയുടെ പ്രാക്ടീസ് നടത്തുകയുണ്ടായി. ജനുവരി 30 നു തീഹാർ ജയിലിലെത്താൻ ആരാച്ചാർ പവൻ ജല്ലാദിനോട് അധികൃതർ നിർശേശിച്ചിരിക്കുകയാണ്. ഇപ്പോൾ മീററ്റിലെ പവന്റെ വീട്ടിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിക്കഴിഞ്ഞു.

" എന്നെ എല്ലാ ജയിൽപ്പുള്ളികളും രൂക്ഷമായാണ് നോക്കുന്നത്. ചെറിയ മോഷണക്കേസ് പ്രതികൾ വരെ. അവരെ തിരുത്താനൊന്നും ഞാനാളല്ല. പെണ്മക്കളെ ഉപദവിച്ചു കൊല്ലുന്നവർക്ക് കൊലക്കയർ തന്നെ നല്കണം. തെലുങ്കാനയിൽ നടപ്പാക്കിയ നീതിയോട് ഞാനും യോജിക്കുന്നു.

എനിക്കിപ്പോൾ മാസാമാസം ലഭിക്കുന്ന ഗ്രാൻഡ് 5000 രൂപയിൽ നിന്നും 20000 രൂപയാക്കാനുള്ള ശുപാർശ സർക്കാരിനായ്ക്കാമെന്നു ജയിലധികൃതർ സമ്മതിച്ചിട്ടുണ്ട്. 5000 രൂപ കൊണ്ട് കുടുംബം എങ്ങനെ പുലർത്താനാണ് ? " ഇത് പറയുമ്പോൾ ജല്ലാദിന്റെ മുഖം മ്ലാനമായി.

Advertisment