ഹിന്ദിയിൽ നാഗരികത എന്നാൽ മലയാളത്തിൽ പൗരത്വം എന്നാണർത്ഥം. ഏഴുവർഷം മുൻപ് പാക്കിസ്ഥാനിൽനിന്നെത്തിയ കുടുംബത്തിൽ ഇന്നലെ ജനിച്ച കുഞ്ഞിനവരിട്ട പേരാണ് 'നാഗരികത'.
700 അംഗങ്ങളുള്ള 140 കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ 'മജ്‌നു കാ ടില' ( Majnu ka Tila) എന്ന ചേരിയിലാകെ , രാജ്യസഭയിൽ പൗരത്വ ഭേദഗതിബിൽ അവതരിച്ചപ്പോൾ ദീപാവലി/ ഹോളി ആഘോഷങ്ങളുടെ പ്രതീതിയായിരുന്നു.
അതിന്റെ ഭാഗമായാണ് നവജാതശിശുവിന് അവർ നാഗരികത എന്ന പേര് നൽകിയത്. ഇന്നലെ രാവിലെമുതൽ ആബാലവൃന്ദം ഇന്ത്യൻ ദേശീയപതാകയുമായി തെരുവിൽ ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു.
" ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു. ശരണാർത്ഥികളല്ലാതെ ഇന്ത്യൻ പൗരത്വത്തോടെ ജീവിക്കാനും തൊഴിൽ നേടാനും ഭൂമി വാങ്ങാനും വിവാഹബന്ധങ്ങൾക്കും ഇനി തടസ്സമില്ല."
"പാക്കിസ്ഥാൻ മണ്ണിലേക്കിനി തിരിച്ചുപോക്കില്ല. പൗരത്വ ബിൽ അവതരിപ്പിച്ച ഈ ദിവസം ഞങ്ങൾക്ക വിസ്മരണീയമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഒറ്റക്കെട്ടായി എന്റെ കൊച്ചുമകൾക്ക് 'നാഗരികത' എന്ന പേർ
നൽകിയതെന്ന് പെൺകുഞ്ഞിന്റെ മുത്തച്ഛൻ സുഖനന്ദ് പറഞ്ഞു.
പാക്കിസ്ഥാനിലെ പീഡനങ്ങളുടെയും യാതനകളുടെയും കഥകളാണ് ഇവർക്ക് പറയാനുള്ളത്. കൃഷിസ്ഥല ങ്ങളും വീടുമെല്ലാംഇട്ടെറിഞ്ഞാണ് അവർ കൂട്ടത്തോടെ പല ഗ്രൂപ്പുകളായി തീർത്ഥാടനവിസയിൽ ഇന്ത്യയി ലേക്ക് രക്ഷപെട്ടത്.
മുസ്‌ലിം ബാഹുല്യമുള്ള ഏരിയയിൽ താമസിച്ചിരുന്ന തങ്ങൾക്ക് ഹിന്ദുക്കളെന്ന പേരിൽ പലവിധ യാതനകളും നേരിടേണ്ടിവന്നതായും മറ്റു ഗത്യന്തരമില്ലാതെയാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദിൽ നിന്ന് തങ്ങൾ പലായനം ചെയ്തതെന്നും അവർ പറഞ്ഞു.
'മജ്‌നു കാ ടില' ചേരിയിലെ ജീവിതം ദുഷ്‌കരമാണ്. വൈദ്യുതിയും വെള്ളവുമില്ല, കെട്ടിയടച്ച വീടുകൾ കുറവ്, പ്ലാസ്റ്റിക്കും ടിന്നുകളുമാണ് ഭൂരിഭാഗം വീടുകളുടെയും മേൽക്കൂര. വൃത്തിഹീനമായ ഏതാനും ശൗചാലയങ്ങളാണ് ഇവർ പൊതുവായി ഉപയോഗിക്കുന്നത്.
മഴക്കാലത്ത് യമുനാ നദിയിലെ വെള്ളവും വേനൽക്കാലത്ത് പാമ്പുകളുമാണ് ഇവർക്ക് ഭീഷണി. കൂലിപ്പണിക്കാരാണ് ഇവരിൽ ഭൂരിഭാഗവും. പൗരത്വ മില്ലാത്തതിന്റെ പേരിൽ തൊഴിലുറപ്പു പണിപോലും ഇവർക്ക് ലഭിക്കാറില്ല.
" ജീവിക്കാനനുവദിച്ചില്ലെങ്കിൽ ഞങ്ങൾ ഹിന്ദുക്കൾ ഇന്ത്യയിലല്ലാതെ മറ്റെവിടെപ്പോകും ? അഭയം തരാൻ ഞങ്ങൾക്ക് ഇന്ത്യ മാത്രമാണുള്ളത്. മുസ്ലീങ്ങൾക്ക് ലോകത്തു ധാരാളം രാജ്യങ്ങളുണ്ട്. ആ രാജ്യങ്ങളിൽ എവിടെയും അവർക്കു പോകാം..." 'മജ്‌നു കാ ടില' ചേരിയിലെ മുഖ്യനായ സോനാ ദാസിന്റെ വാക്കുകളിൽ പാക്കിസ്ഥാനോടുള്ള രോഷം പ്രകടമായിരുന്നു.
എന്നാൽ അതിശയകരമായ ഒരു വസ്തുത, സോനാ ദാസിന്റെ അനുജന്റെ മകളിൽനിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണമായിരുന്നു. 10 -)o ക്ലാസ്സ് വിദ്യാർത്ഥിനിയായ രാം പ്യാരി തന്റെ വല്യച്ഛന്റെ വാക്കുകളെ ഖണ്ഡിച്ചു കൊണ്ടു പറഞ്ഞു.
" മതപരമായ വേർതിരിവ് ഈ വിഷയത്തിൽ പാടില്ല, ഹിന്ദുക്കളെപ്പോലെ നിവർത്തി യില്ലാതെ വന്നവരാണ് മുസ്ലീങ്ങളും, ഞങ്ങൾക്ക് പൗരത്വം കിട്ടുന്ന അതേ മാനദണ്ഡത്തിൽ അവർക്കും ലഭിക്കേണ്ടതാണ് ". ഇതായിരുന്നു ആ പെൺകുട്ടി പറഞ്ഞ വാക്കുകൾ.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പല ഭാഗങ്ങളിലും പ്രതിഷധങ്ങൾ കത്തിജ്വലിക്കുമ്പോൾ 'മജ്‌നു കാ ടില' പോലുള്ള പാക്കിസ്ഥാനിൽനിന്നെത്തിയ ഹിന്ദു അഭയാർഥികളുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ക്യാംപുകളിൽ ആഹ്ലാദം അലയടിക്കുകയായിരുന്നു.
( മജ്‌നു കാ ടില സന്ദർശിച്ച ബിബിസി ലേഖകൻ ഗുർപ്രീത് സോണിയുടെ റിപ്പോർട്ടിനാധാരം)