ആനകളുടെ ഒരുമ.
ആനകൾ തമ്മിൽ തമ്മിൽ വലിയ സ്നേഹവും കൂട്ടായ്‌മയുമാണ്. അതുകൊണ്ടുതന്നെ അവർ സദാ കൂട്ടം ചേർന്നാണ് നടക്കുന്നത്.
ശനിയാഴ്ച തായ്‌ലൻഡിലെ 'ഖാവോയായി' നാഷണൽ പാർക്കിലുള്ള ഹെല്‍സ് വാട്ടർഫാളിലെ വെള്ളക്കെട്ടിൽ വീണുപോയ ആനക്കുട്ടിയെ രക്ഷിക്കാനിറങ്ങിയ കൂട്ടത്തിലുണ്ടായിരുന്ന 5 ആനകൾ മരണപ്പെടുകയായിരുന്നു. മറ്റുള്ള 2 ആനകളെ ഗാർഡുകൾ വളരെ പണിപ്പെട്ടാണ് വടംകെട്ടി വലിച്ചു രക്ഷപെടുത്തിയത്.
രക്ഷിച്ച ആനകൾ അവിടം വിട്ടുപോകാൻ കൂട്ടാക്കിയില്ല. മറ്റുള്ള ആനകൾക്കുപരി കൊല്ലപ്പെട്ട കുട്ടിയാനയായിരുന്നിരിക്കണം അവരുടെ ദുഃഖം.
ഒടുവിൽ സത്യം ഉൾക്കൊണ്ടിട്ടാകാം ആ 2 ആനകളും അവിടെനിന്നും സാവധാനം റോഡിലേക്കെത്തി. അവിടെ മൂന്നുമണിക്കൂർ നേരം നിലയുറപ്പിച്ചു. ആളുകളും വാഹനങ്ങളും അതുവഴി വിലക്കപ്പെട്ടു.
"2 ആനകളും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഭാവനാത്മകമായ മാനസികാഘാതം ഇവർക്കുണ്ടായിട്ടുണ്ടെന്നത് ഇവരുടെ ചലനങ്ങളിൽനിന്നും വ്യക്തമായിരിക്കുകയാണ്. കുട്ടിയാന ഉൾപ്പെടെ 6 സഹചാരികൾ ഇല്ലാതായ ദുഃഖം അവരുടെ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായേക്കാം. ഒരുമിച്ചുള്ള യാത്രയ്ക്കും വെള്ളവും ആഹാരവും തേടിയുള്ള അലച്ചിലുകളിലും ഇനി ഇവർ മാത്രം.
അതിൽപ്പിന്നെ ആനകൾ ഇതുവരെ ആഹാരമൊന്നും കഴിച്ചിട്ടില്ല. നമുക്കിതിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഒക്കെ പ്രകൃതിയൊരുക്കിയ പ്രതിഭാസമാണ്.. എല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ." വൈൽഡ് ലൈഫ് ഫ്രണ്ട് അസോസിയേഷൻ ഓഫ് തായ്‌ലൻഡ്,അദ്ധ്യക്ഷൻ എഡ്വിൻ വീക്ക് പറഞ്ഞു.
1992 ലും ഇതേ സ്ഥലത്ത് 8 ആനകൾ കൊല്ലപ്പെട്ടതാണ്. അന്ന് കൂട്ടത്തിലുള്ള ഒരാനയും രക്ഷപെട്ടിരുന്നില്ല.