ട്രമ്പിനും ,റഷ്യക്കും , ചൈനക്കും ,ഇറാനുൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്കും മൗനം.
ഫ്രാൻസ്, ജർമ്മനി, ഫിൻലാൻഡ് ,നോർവേ, നെതർലാൻഡ്‌സ് തുർക്കിക്കെതിരേ രംഗത്ത്. ജർമ്മനി യും നെതർലാൻഡും തുർക്കിക്ക് ആയുധമുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കി. യൂറോപ്പിലെ പല നഗരങ്ങളിലും അമേരിക്ക,ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും തുർക്കിക്കെതിരേ വൻ പ്രതിഷേധ പ്രകടനങ്ങൾ.
/sathyam/media/post_attachments/FnEhOgNAitFVXaGfJaO3.jpg)
ഇന്ത്യ തുർക്കിക്കെതിരെ പരസ്യമായി രംഗത്തുവന്നപ്പോൾ പാക്കിസ്ഥാൻ തുർക്കിയുടെ സൈനികനടപടിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
/sathyam/media/post_attachments/jaoDamyFc2APdWmXQDnK.jpg)
ഇന്ന് മാത്രം 342 കുർദ് പോരാളികളെ വധിച്ചതായും അനവധി വീടുകലും കെട്ടിടങ്ങളും തകർത്തതായും തുർക്കി അവകാശപ്പെടുമ്പോൾ 'സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്‌സിന്റെ' റിപ്പോർട്ട് പ്രകാരം ഇന്ന് തുർക്കി നടത്തിയ ബോംബാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 38 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
/sathyam/media/post_attachments/2vhiX0F9PTPIANL5gZ9I.jpg)
130000 ആളുകൾ ഇതുവരെ ഈ പ്രദേശം വിട്ടുപോയി എന്നാണ് കണക്ക്. മറുവശത്ത് അവസാനശ്വാസം വരെ ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുമെന്നാണ് കുർദ് പോരാളികളുടെയും നിലപാട്.
/)
/sathyam/media/post_attachments/hdWFhrXWJSJIZlzMQ5Hx.jpg)