Advertisment

ചുമലിൽ ജീവിതഭാരം ! വീടണയാൻ കാളവണ്ടി വലിക്കാൻ കാള ഒന്നേയുള്ളു. ഒടുവിൽ അവർ മാറി മാറി ഒരു കാളയ്ക്കൊപ്പം നിന്ന് വണ്ടിവലിച്ചു !

New Update

ലോക്ക് ഡൗണിനുശേഷമുള്ള ഉത്തരേന്ത്യൻ റോഡുകളിലെ ദൃശ്യങ്ങൾ പലതും നമ്മെ പിടിച്ചുലയ്ക്കുന്നവയാണ്.

Advertisment

ഉത്തർപ്രദേശ് , ബീഹാർ, ജാർഖണ്ഡ് , ഒഡീഷ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽനിന്നുള്ള 383 പ്രവാസി തൊഴിലാളികളുടെ ജീവനുകളാണ് ലോക്ക് ഡൗണിനുശേഷം വീടണയാനുള്ള അവരുടെ യാത്രയ്ക്കിടയിൽ ഇതുവരെ വഴിയോരങ്ങളിൽ പൊലിഞ്ഞുവീണത്.

publive-image

ഈ ചിത്രം മുംബൈ - ആഗ്ര ഹൈവേയിൽനിന്ന് ഇന്നലെ പകർത്തിയതാണ്. ലോക്ക് ഡൌണിനെത്തുടർന്നു തൊഴിൽ നഷ്ടപ്പെട്ട കുടുംബം മദ്ധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള 'പത്ഥർ മണ്ഡല' ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്.

ഭാര്യയും ഭർത്താവും ഭർത്താവിന്റെ ഇളയസഹോദരങ്ങളുമാണ് കുടുംബാംഗങ്ങൾ. വീട്ടു സാധനങ്ങൾ കാളവണ്ടിയിൽക്കയറ്റിയായിരുന്നു യാത്ര. പക്ഷേ കാളവണ്ടി വലിക്കാൻ കാള ഒന്നേയുള്ളു.

publive-image

ഇവരുടെ ഒരു കാള ലോക്ക് ഡൗണിനു മുൻപാണ് അസുഖം വന്നു മരിച്ചത്. ജോലിസ്ഥലമായ മഹുവിൽ നിന്നും ഗ്രാമത്തലേക്കു പോകാൻ മറ്റൊരു കാളയെ സംഘടിപ്പിക്കാൻ നോക്കിയിട്ടു നടന്നില്ല. കാളയെ അവിടെ വിടാനും കഴിയില്ല.

ഒടുവിൽ രണ്ടാമത്തെ കാളയ്ക്കു പകരമുള്ള ആ ദൗത്യം കുടുംബം നേരിട്ടേറ്റെടുത്തു. മൂന്നുപേരും മാറിമാറി ഒറ്റക്കാളയ്ക്കു പിന്തുണയേകി കാളവണ്ടിവലിക്കുകയായിരുന്നു..

ഇന്നലെ ഇൻഡോറിലെ ബൈപ്പാസിനടുത്തുവച്ചാണ് മാധ്യമ പ്രതിനിധികൾ ഈ ദൃശ്യം കാണാനിടയായത്.

Advertisment