വായുവിൽ നിന്ന് കുടിവെള്ളം ! സെക്കന്തരാബാദിൽ ഉൽപ്പാദനവും വിൽപ്പനയും ആരംഭിച്ചു

New Update

വായുവിൽ നിന്ന് നേരിട്ട് വെള്ളം ശേഖരിച്ചു ടാങ്കിലാക്കി കുപ്പികളിൽ വിൽപ്പന നടത്തുന്ന പദ്ധതിക്ക് സിക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുടക്കമായി.

Advertisment

യന്ത്രങ്ങളുടെ ശബ്ദകോലാഹലങ്ങളില്ല, മാലിന്യങ്ങൾ ഒട്ടുമില്ല, വളരെയേറെ സുരക്ഷിതവും ആരോഗ്യത്തിന് അത്യുത്തമവുമായ മേഘദൂത് എന്ന പേരിട്ടിരിക്കുന്ന ഈ വെള്ളത്തിന്റെ ഉൽപ്പാദനം പരിസ്ഥിതിക്ക് പൂർണ്ണമായും അനുകൂലമായതാണെന്നാണ് കേന്ദ്ര ജലവിഭവമന്ത്രാലയം അവകാശപ്പെടുന്നത്.

publive-image

ദിവസം 1000 ലിറ്ററാണ് ഇപ്പോഴത്തെ ആട്ടോമാറ്റിക് വാട്ടർ ജനറേറ്ററിന്റെ ഉൽപ്പാദനക്ഷമത. കുപ്പിയുൾപ്പെടെ ഒരു ലിറ്റർ വെള്ളത്തിന് 8 രൂപയാണ് വില. കുപ്പികൊണ്ടുചെന്നാൽ 5 രൂപയും. ഗ്ളാസ്സിൽ വെള്ളം വില 1 രൂപയാണ്. നിർമ്മാണത്തിനായി വെള്ളത്തിന്റെ ഒരു സ്രോതസ്സും ആവശ്യമില്ലാത്ത ഈ ടെക്നോളജി എല്ലാ കാലാവസ്ഥയ്ക്കും യോജിച്ചതാണെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.

അന്തരീക്ഷവായുവിൽനിന്നും പിടിച്ചെടുക്കുന്ന ജലകണങ്ങൾ കൂളിംഗ് ചേമ്പർ വഴി തണുപ്പിച്ച ശേഷം പലതവണ ശുദ്ധീകരിക്കപ്പെടുകയും അൾട്രാവയലറ്റ് സിസ്റ്റം മുഖേന കുടിക്കാൻ ഉപയോഗയോഗ്യ മാക്കുകയുമാണ് ചെയ്യുന്നത്.

publive-image

സൗത്ത് സെൻട്രൽ റെയിൽവേ സ്ഥാപിച്ചിരി ക്കുന്ന ഈ മേഘദൂത് വാട്ടർ സിസ്റ്റം നിർമ്മിച്ചി രിക്കുന്നത് 'മൈത്രി അക്വാട്ടെക്ക്' എന്ന കമ്പനിയാണ്.

വായുവിൽനിന്ന് നേരിട്ട് കുടിവെള്ളമുൽപ്പാദിപ്പിക്കുന്ന മേഘദൂത് പദ്ധതി ആസന്നഭാവിയിൽ കൂടുതൽ റെയിൽവേ സ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാൻ റെയിൽവേ പദ്ധതിയിടുകയാണ്.

Advertisment