ചൂടുള്ള ഒരു പ്രഭാതത്തിൽ ചൂടൻ ജോലിത്തിരക്കിൽ ഓഫീസിലിരിക്കുമ്പോളാണ് അവിചാരിതമെന്നപോലെ ആ വിളികേട്ടത്.
“സാർ”
ഞാൻ കമ്പ്യൂട്ടർ മോണിറ്ററിലെ എക്സെൽ ഷീറ്റിൽനിന്നും കണ്ണുകൾ പറിച്ചെടുത്ത് ആകാശത്തിനിന്നും പൊട്ടിവീണപോലെ മുന്നിൽ വന്നുനിൽക്കുന്ന യുവാവിനെ നോക്കി.
മെല്ലിച്ച ഒരു പയ്യൻ. അവൻ ചിരിക്കുന്നു. ആ ചിരിയിലും മുങ്ങിക്കിടന്നത് ദൈന്യതഭാവം. “സാർ” അവൻ ഒരിക്കൽക്കൂടി വിളിച്ചപ്പോൾ ഞാൻ കാര്യം തിരക്കി. അതിനുത്തരമായി അവൻ തൻറെ കയ്യിലിരുന്ന പ്ലാസ്റ്റിക് ഫോൾഡറിൽ നിന്നും ഒരു സി.വി. എടുത്ത് എൻറെ നേരെ നീട്ടി.
എനിക്ക് നേരെ ആ പേപ്പറുകൾ നീട്ടുമ്പോൾ അവൻറെ കരം വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മുങ്ങിത്താഴാൻ പോകുന്നൊരു തോണിയിൽനിന്ന് അവസാന കച്ചിത്തുരുമ്പ് തേടി നീണ്ടുവരുന്ന കരം. കൈകൾ നീട്ടുകയല്ല കൂപ്പുകയാണെന്ന് തോന്നിപ്പോയി.
കരുണമൂർത്തി. തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശി. ബി. ടെക് ഹോൾഡർ. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.അവിവാഹിതൻ. ബിൽഡിങ് മാനെഞ്ച്മെന്റ് സിസ്റ്റം (ബി.എം.എസ്) സ്പെഷ്യലിസ്റ്റ്. സി. വിയിലൂടെ ഞാൻ കണ്ണോടിച്ചു. കാലഹരണപ്പെട്ട അടിയാൻ കുടിയാൻ വ്യവസ്ഥപോലെ മുന്നിൽ നിൽക്കുന്ന കരുണ.
“പ്രൊഫൈൽ കൊള്ളാം. പക്ഷേ ഞാൻ ജോലിചെയ്യുന്നത് പ്രോജക്ട് ഓഫീസിലാണ്, എച്ച്.ആർ ഡിപ്പാർട്ടുമെന്റിൽ അല്ല. രണ്ടാമത്, ഇപ്പോൾ ഇവിടെ ബി.എം.എസിൽ ഒഴിവുകൾ ഇല്ല”
“സാർ, ദയവായി ഇത് എച്ച്. ആറിലേക്ക് ഒന്നയക്കുമോ? എന്ത് ജോലിയായാലും കുഴപ്പമില്ല സാർ. എനിക്ക് ഇനി രണ്ടാഴ്ച്ച കൂടി മാത്രമേ വിസിറ്റ് വിസ ഉള്ളൂ. വീട്ടിലെ അവസ്ഥ ഒത്തിരി കഷ്ടമാണ്. അപ്പയ്ക്കും അമ്മയ്ക്കും ഞാൻ തന്നെ ആശ്രയം. ഒരു ഹെല്പ് ചെയ്യണം സാർ”
കരുണയിൽ നിന്നും കരുണയാചന. ഒറ്റനോട്ടത്തിൽത്തന്നെ ഈ മെല്ലിച്ചപയ്യൻ പറയുന്നത് സത്യമാണെന്ന് എനിക്ക് തോന്നി. അവനെ എങ്ങനെ സഹായിക്കും എന്നൊരു ചിന്തയാൽ ഞാൻ കുഴങ്ങുകയും ചെയ്‌തു.
ചിന്തയുടെ പടുകുഴിയിലെന്നപോലെ ഞാനിരിക്കുന്നത് കണ്ടപ്പോൾ അവൻ വീണ്ടും മുരണ്ടു.
“സാർ, തലവേദനയൊന്നും എടുക്കണ്ട സാർ. സി.വി ഒന്ന് എച്ച്. ആറിൽ അയച്ചാൽ മാത്രം മതി. ബാക്കിയൊക്കെ ദൈവനിശ്ചയം സാർ. കവലപ്പെടാതെ സാർ”
ഞാൻ വ്യർത്ഥമായി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. തിരികെ ഒരു ചിരി അതുപോലെതന്നെ തന്ന് ഹസ്‌തദാനം നൽകി അവൻ പിരിയുമ്പോൾ എന്നിൽ എന്തോ അകാരണമായ നെഞ്ചിടിപ്പ് ഉയർന്നു. ആരോടൊക്കെയോ പണം കടംവാങ്ങി വിസിസ്റ്റ് വിസ എടുത്ത്, ഏതോ കൂട്ടുകാരൻറെ ദയയിൽ ദുബായിൽ കഴിയുകയാണവൻ.
എഞ്ചിനീയർ ആണെങ്കിലും ക്ലറിക്കൽ പണിവരെ എടുക്കുവാൻ തയ്യാറുമാണ്. തൽകാലം പിടിച്ചുനിൽക്കാൻ ഒരു ജോലി. അതാണ് അവൻറെ ആവശ്യം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതേപോലെ ദിവസങ്ങളോളം ജോലി തെണ്ടി ദുബായിൽ പൊരിവെയിലത്ത് അലഞ്ഞുതിരിഞ്ഞ ദിനങ്ങൾ ഞാനൊന്ന് ഓർത്തുപോയി.
നിരാശയല്ലാതെ ഒന്നും തിരികെ കിടക്കയിലേക്ക് കൊണ്ടുചെന്ന് കിടക്കാൻ ഇല്ലാതിരുന്ന കാലം. അപകർഷതാബോധവും, ഈ ലോകത്ത് ഒരു കീടത്തിൻറെ പോലും വിലയില്ലാത്തവനാണെന്നും ഉള്ള ചിന്തകളും വരിഞ്ഞുമുറുക്കിയ കാലം, പേപ്പർ സർട്ടിഫിക്കറ്റുകളിൽ അക്കങ്ങൾ അക്ഷരങ്ങൾ ഒന്നിച്ച് നിന്ന് കൊഞ്ഞനംകുത്തിയതൊക്കെ ഓർമ്മയിൽ തിരികെ വന്നു.
ഞാൻ അവൻറെ സി. വി. യുടെ ഒരു കോപ്പി എടുത്ത്, ഒറിജിനൽ യെല്ലോ സ്റ്റിക്കറിൽ കുറിപ്പ് ഒട്ടിച്ച്, കവറിലിട്ട് ഹെഡോഫീസ് ട്രയിലേക്ക് തള്ളി. കോപ്പി എൻറെ മേശമേൽ ഗോപുരംപോലെ ഉയർന്നുനിൽക്കുന്ന പേപ്പർ ട്രേയിലേക്ക് ഇട്ടു.
ദിവസങ്ങൾ കഴിഞ്ഞു.
കരുണാമൂർത്തിയുടെ സി. വി. യുടെ മേൽ എൻറെ മേശമേൽ മറ്റുപേപ്പറുകൾ കരുണയില്ലാത്തതുപോലെ കുമിഞ്ഞുകൂടി ശ്വാസം മുട്ടിയ ഒരു ദിവസം സൈറ്റ് എഞ്ചിനീയർ നിഷാന്ത് കേസറി എന്ന ജാർഖണ്ഡുകാരൻ ഓഫിസിൽ വന്ന് നന്നായി ടൈപ്പ് ചെയ്‌ത് മടക്കിയ ഒരു പേപ്പർ എന്റെനേരേ നീട്ടി. ഞാൻ കണ്ണുയർത്തിയപ്പോൾ അവൻ പറഞ്ഞു.
“ജായേഗാ ഭായ്. ബസ്, തഗ് ഗയാ”
നിഷാന്തിനെയും അവൻ തന്ന റെസിഗ്‌നേഷൻ കത്തും ഞാൻ മാറിമാറി നോക്കി. എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം അവൻ തുടർന്നു.
“അച്ചാ ഓഫർ മിൽഗയാ ഭായി. ഗുഡ് സാലറി, ഫുൾ ഫാമിലി പാക്കേജ് ഫിർ ക്യാ ചാഹിയെ? സൊ അയാം ലീവിങ് ദ കമ്പനി”
ഇനിയൊരു ബാർഗൈൻ ഇല്ലാത്തമട്ടിൽ അവൻ പ്രോജക്ട് മാനേജരോടും അത് തന്നെ പറഞ്ഞു. കൂടുതൽ ആലോചിക്കാതെ മാനേജർ ആ വിരമിക്കലിൽ ഒപ്പിട്ട് എൻറെ കയ്യിൽ തന്നു, അക്സെപ്റ്റഡ്. ഞാനത് വേഗം സ്‌കാൻ ചെയ്‌ത് ഹെഡ്ഡോഫീസിൽ എച്ച്. ആർ ഡിപ്പാർട്‌മെന്റിലേക്ക് ഇമെയിലും ചെയ്‌ത് ചിന്തിച്ചിരുന്നു.
ഒരു മാസം നോട്ടിസ് പിരീഡ് ഉണ്ടാകും. അപ്പോളാണ് ദിവസങ്ങൾക്ക് മുമ്പ് മുന്നിൽ വന്നുനിന്ന മെലിച്ച തഞ്ചാവൂർ രൂപം മനസ്സിലേക്ക് ഓടിയെത്തിയത്. നിഷാന്ത് ബി.എം.എസ് എഞ്ചിനീയർ, കരുണയും. എന്തുകൊണ്ട് നിശാന്തിന്റെ സ്ഥാനത്ത് കരുണയെ റെക്കമെന്റ് ചെയ്തുകൂടാ? ഉടനെത്തന്നെ ഞാൻ പേപ്പർട്രേയുടെ അഗാതതയിൽനിന്നും സി. വി തപ്പിയെടുത്ത് മാനേജരുടെ മുറിയിലേക്ക് നടന്നു.
“സാർ, നിശാന്തിന്റെ സ്ഥാനത്ത് ഈ യുവാവിനെ എടുത്താൽ…?” മാനേജർ കണ്ണടയ്ക്കിടയിലൂടെ എന്നെ തുറിച്ച് നോക്കി. സി.വിയിലൂടെ ഒരോട്ടപ്രദിക്ഷിണം നടത്തി, പേനകൊണ്ട് എന്തൊക്കെയോ അതിൽ കുറിച്ച് ഓപ്പറേഷൻ മാനേജരെ വിളിച്ചു. ആ സംസാരത്തിന് വിരാമമായപ്പോൾ എന്നോട് പറഞ്ഞു.
“അയാളെ നാളെ ഇന്റർവ്യൂവിന് വിളിക്ക്”
ഞാൻ ഫോൺ വിളിക്കുമ്പോൾ കരുണാമൂർത്തി കരച്ചിലിന്റെ വക്കത്തെത്തിയെന്ന് തോന്നിപോയി. ഇനി ഒരാഴ്ചമാത്രം വിസിറ്റ് വിസ ബാക്കിയായത് കാരണം അവസാന ശ്രമം എന്ന നിലയിൽ അവൻ അബുദാബിയിലെ ഒരു കൂട്ടുകാരൻറെ റൂമിൽ താമസിച്ച് അവിടെ ജോലി അന്വേഷണത്തിലായിരുന്നു. ഒരിക്കൽ കൂടി വിസിറ്റ് വിസ പുതുക്കാൻ പണം ഇല്ല.
“റൊമ്പ നൻറി സാർ”
അടുത്തദിവസം ഇന്റർവ്യൂ. മുമ്പ് കണ്ടതിനേക്കാൾ അവൻ മെലിച്ചുപോയി. കണ്ണുകൾ കൂടുതൽ ആർദ്രവും ദയനീയവും. എങ്കിലും മാനേജരും ഓപ്പറേഷൻ മാനേജരും ചേർന്ന് നടത്തിയ ഇന്റർവ്യൂ ആ മിടുക്കൻ പാസ്സായി. വൈകാതെ ‘സെലെക്റ്റഡ്’ എന്ന് മാർക്ക് ചെയ്‌ത ഇന്റർവ്യൂ അസ്സെസ്സ്മെന്റ് ഫോം ഹെഡ്ഡോഫീസിലേക്ക് അയച്ചുകൊടുത്തു. അടുത്ത ദിവസം എച്ച് ആർ ഇന്റർവ്യൂ, സാലറി നെഗോഷിയേഷൻ അവസാനം അപ്പോയ്ന്റ്മെന്റ് ലെറ്റർ.
എൻറെ കമ്പനിയിൽ, എൻറെ പ്രൊജക്ടിൽ തന്നെ ജോലിക്കാരനായി വിസിറ്റ് വിസ കഴിയുന്നതിന് മുമ്പ് തന്നെ കരുണ ജോയിൻ ചെയ്‌തു. പ്രോജക്റ്റ് ഇൻഡക്ഷൻ കൊടുക്കാനും, ടീമിനെ പരിചയപ്പെടുത്താനും കൂട്ടികൊണ്ടുപോകുമ്പോൾ അവൻ എൻറെ കയ്യിൽ കയറിപ്പിടിച്ചു. ഞാൻ ആ കണ്ണുകളിലേക്ക് നോക്കി. കണ്ണുകൾ സജലങ്ങളാകുന്നതും, അതിൽ അലയാഴി ഉയരുന്നതും കണ്ടു. ഗദ്ഗദമാർന്ന വാക്കുകൾ ഞാൻ കേട്ടു.
“റൊമ്പ നൻറി സാർ”
ഞാൻ അവന്റെ ചുമലിൽ തൊട്ടു. അവനെന്നെ ആലിംഗനം ചെയ്‌തു. ഒരു കുടുംബത്തിൻറെ മുഴുവൻ അത്താണിയാണ് എൻറെ ചുമലിൽ നിറകണ്ണുകളോടെ ചാഞ്ഞുകിടക്കുന്നത്.
“ഈസി മാൻ, ഇറ്റ്സ് കാൾഡ് ഫെയ്റ്റ്. വീ ആർ ഒൺലി ടൂൾസ്”
നാല് വർഷങ്ങൾക്ക് ശേഷം, കമ്പനിയിൽ രണ്ട് യു.എ.ഇ ലേബർ കൊണ്ട്ട്രാക്റ്റ് പൂർത്തിയാക്കിയശേഷം ഇന്ന് കരുണമൂർത്തി തൻറെ രാജിക്കത്ത് എനിക്ക് നേരെ നീട്ടുമ്പോൾ ഞാൻ ചിരിച്ചു. അവൻറെ മുഖത്ത് നിഷാന്ത് കേസറി എന്ന ജാർഖണ്ഡുകാരൻ എഞ്ചിനീയറുടെ അതേ ചിരി തേടുകയായിരുന്നു ഞാൻ. തൻറെ പേപ്പർ തന്ന് മുപ്പത് ദിവസത്തെ നോട്ടീസ് പീരീഡ് മനസ്സിലിട്ട് അമ്മാനമാടി കരുണമൂർത്തി തിരികെ നടക്കുമ്പോൾ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു.
“റൊമ്പ നൻറി സാർ”
ഞാൻ അവൻറെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. പക്ഷേ കാതുകൾ അവനെ കേട്ടില്ല. അത് പുതിയൊരു കരുണയുടെ കാലൊച്ച തേടുകയായിരുന്നു.
പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]
മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]
ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും […]
കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന് മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്. 52% […]
ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]
ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]
ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]