രസകരമായ ഒരനുഭവം ഉണ്ടായി.
എത്ര രസകരവും, വേദനാജനകവും, എത്രത്തോളം നിരാശാജനകവും ആണിതെന്ന് വായനക്ക് ശേഷം നിങ്ങൾ തീരുമാനിക്കുക.
ദുബായിലെ അറിയപ്പെടുന്ന ബാത്ത്‌റൂം ഗായകനാണ് ഞാൻ എന്നാണ് സ്വയം വിശ്വസിക്കുന്നത്. എൻറെ സ്റ്റുഡിയോയും, ഓർക്കസ്ട്രയും, പ്രാക്ടീസുമൊക്കെ നടക്കുന്ന സ്ഥലമാണ് വാഷ് ബേസിനും, ബാത് ടബ്ബും ഒക്കെ നിറഞ്ഞ ഭൂപ്രദേശം. ചില പാട്ടുകളാകട്ടെ, ഭാഗ്യദേവത കടാക്ഷിച്ച് ഇടുങ്ങിയ ബാത്‌റൂം അതിർത്തി ഭേദിച്ച് പുറത്തേക്ക് ചാടിവരും.
അങ്ങനെ അനുസരണക്കേട് കാട്ടി പുറത്തുവന്ന ഒരു പാട്ട് മൊബൈലിൽ റിക്കോർഡ് ചെയ്‌ത് ഒരു കൂട്ടുകാരനും എൻറെ കുടുംബത്തിനും അയച്ചുകൊടുത്തു. മറുതലയ്ക്കൽ കൂട്ടുകാരന് അത് പ്ളേ ആകുന്നില്ല.
അവൻ പറഞ്ഞ കാരണം ഞാൻ റെക്കോർഡ് ചെയ്‌തത് ആൻഡ്രോയ്‌ഡ് ഫോണിലും അവൻ ഉപയോഗിക്കുന്നത് ഐഫോണും ആയതുകൊണ്ടാണ് എന്നാണ്. ആപ്പിളും ആൻഡ്രോയിഡും തമ്മിലുള്ള ശീതസമരമാണോ കാരണം എന്നൊന്നും ആലോചിക്കാതെ പോംവഴി ചിന്തിച്ചു.
വൈകാതെ ലൈറ്റ് കത്തി.
എൻറെ കയ്യിൽ ഒരു പഴയ ആപ്പിൾ ഫോൺ ഉണ്ട്. പുതിയ ഫോൺ വന്നപ്പോൾ പുരാവസ്‌തു ആക്കപ്പെടാൻ വിധിക്കപ്പെട്ടത്. ചാർജർ കുത്തി ഇത്തിരി അമ്മിഞ്ഞാപാൽ ഒക്കെ കൊടുത്താൽ അവനും ‘ളാ ..ളാ .. ളാ ‘ പാടിക്കോളും. ഫോണെടുത്തു. മുലകണ്ണെടുത്ത് വായിലേക്ക് തിരുകിക്കയറ്റി. ‘ചാർജിങ്ങ്’ ഡിസ്‌പ്ലെ വന്നു, ഫോൺ ജീവനും വച്ചു.
വൈകാതെ നല്ല ഐക്ലാസ്സ് ഒരു പാട്ടുപാടി റൊക്കോഡ് ചെയ്‌തു. ഇനി ഫോണിൽ നിന്നും എൻറെ വാട്‍സ് ആപ്പിലേക്ക് അയക്കണം. അവിടെനിന്നും ആസ്വാദകർക്ക് അയക്കാം. ആപ്പിളിൻറെ ബ്ലൂടൂത്ത് ലോകപ്രശസ്തമായതുകാരണം അതിന് മിനക്കെട്ടില്ല.
പെട്ടെന്ന് തലയിൽ കയറിവന്ന ബുദ്ധി വേറൊരു വാട്‍സ് ആപ്പ് ഉണ്ടാക്കി ആപ്പിൾ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് അയക്കുക എന്നതായിരുന്നു. കമ്പനി വക ഒരു സിം ഉണ്ട്. അതിലൊരു വാട്‍സ്ആപ്പ് തൽകാലം ഉണ്ടാക്കി ഓഡിയോ അയക്കാമല്ലോ.
ഒരു പാട്ട് അയക്കുവാൻ വേണ്ടിമാത്രം അങ്ങനെ പുതിയ വാട്‍സ്ആപ്പ് ഉണ്ടാക്കപെട്ടു (ഒരു നിമിഷത്തെ അഭിനിവേശമാണല്ലോ ഒരു തലമുറയെ സൃഷ്‌ടിക്കുന്നത്!). പാട്ട് ഉഷാറായി പാടി. പുതിയ ഫോണിലേക്ക് അയച്ചു. സുഹൃത്തിന് അയച്ചു. എനിക്കും സന്തോഷം, സുഹൃത്തിനും സന്തോഷം. ശുഭം… സ്വസ്ഥം. കഥ അവിടെ കഴിഞ്ഞു. മൊബൈലിലെ വൈഫൈ ഓഫ് ചെയ്‌തു.
വല്ലപ്പോഴും പാട്ടുകൾ അയക്കുവാൻ മാത്രം വിധിക്കപ്പെട്ട വാട്‍സ് ആപ്പ്. എന്നാൽ കഥയവിടെ കഴിഞ്ഞോ? ഇല്ല!
ഏക പത്‌നിവ്രതം ലംഘിച്ചിട്ടില്ലെങ്കിലും ഞാൻ ഇപ്പോൾ രണ്ട് വാട്‍സ്ആപ്പുകൾക് ഉടമയാണ്. ഒരെണ്ണം സ്ഥിരമായുള്ളത്. മറ്റേത് യൂസ് ആൻഡ് ത്രോ, അഥവാ കറിവേപ്പില. ഈ കറിവേപ്പില വാട്‍സ്ആപ്പിൽ പ്രൊഫൈൽ ചിത്രം കൊടുത്തിട്ടില്ല.
മാത്രവുമല്ല ‘നോട്ട് ആക്റ്റീവ്’ എന്നൊരു ടാഗ് ലൈനും പ്രൊഫൈലിന് താഴെ കൊടുത്തു. എൻറെ കമ്പനി മൊബൈൽ നമ്പർ പലർക്കും അറിയാവുന്നതാണ്. അതിനാൽ അബദ്ധത്തിൽ പോലും ആരും ഈ നമ്പറിൽ മെസേജ് ഇടേണ്ട എന്നൊരു നല്ല ഉദ്ദേശം മാത്രമേ അതിന് പിന്നിലുണ്ടായിരുന്നുള്ളു.
ദിവസങ്ങൾ കഴിഞ്ഞു. പുതുവത്സരത്തിന്റെ അവധി ദിവസം ഒരു പൂതി. പാട്ടുപാടി മോൾക്കും വാമഭാഗത്തിനും അയച്ച് കൊടുക്കണം. കറിവേപ്പില ഫോൺ എടുത്തു. പാട്ട് പാടി. പുതിയ ഫോണിലേക്ക് അത് അയക്കുവാൻ വൈഫൈ ഓൺ ചെയ്‌തതും എൻറെ പൊന്നോ….!! അമ്പലത്തിലെ മണിയും, പള്ളിയിലെ കൂട്ടമണിയും ഒന്നിച്ചടിയോടടി! ഞാൻ കണ്ണ് മിഴിച്ച് നോക്കി.
ദൈവമേ! അമീബ പോലെ പെറ്റുപെരുകികിടക്കുന്ന നൂറുകണക്കിന് വാട്‍സ്ആപ്പ് മെസേജുകൾ! ഗുഡ് മോണിങ്ങ്… ഗുഡ് ആഫ്റ്റർനൂൺ… ഗുഡ് നൈറ്റ്… മെറിക്രിസ്‌തുമസ്…. ഹാപ്പി ന്യൂ ഇയർ.. ഹാവ് എ നൈസ് ഡേ… പിന്നെ ആക്രിക്കാർ പോലും എടുക്കാത്തത് കുറെ ഫോർവേർഡ് ചെയ്‌ത മെസേജുകളും!
സത്യം പറഞ്ഞാൽ എനിക്ക് ചിരിവന്നു. പിന്നെയൊന്ന് ചിന്തിച്ചു. പിന്നെ ദേഷ്യവും വന്നു. ‘ഈ വാട്‍സ്ആപ്പ് ആക്റ്റീവല്ല’ എന്ന ടാഗ് ലൈനോ, ഫോട്ടോ ഇല്ലാത്തതോ ഒന്നും ഈ വിരുതന്മാർക്കൊന്നും ബാധകമല്ല. അവർക്ക് ഒന്നും രണ്ടും സാധിക്കണം. അതിന് മുട്ടിവരുമ്പോൾ ഏതേലും ഒരുത്തന്റെ പറമ്പിൽ കേറി തട്ടും. അത്രതന്നെ.
ക്രിസ്തുമസ് പുതുവത്സര സമയത്ത് പുതിയ വാട്‍സ് ആപ്പ് ഉണ്ടാക്കിയതിന്റെ ശാപം! അണ്ടനും, അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും എല്ലാം പൊന്തക്കാട്ടിലെന്നപോലെ കേറിയിരുന്ന് അവിടെ സാധിക്കുന്നു!
രസകരമായ വസ്‌തുത എന്താണെന്ന് വച്ചാൽ, ഈ വന്ന നൂറുകണക്കിന് മെസേജുകളിൽ ഒന്നിനുപോലും ഞാൻ മറുപടി അയച്ചിട്ടില്ല. അയച്ചവർ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ വിട്ട മെസേജുകൾ ‘ഡെലിവർ’ പോലും ആയിട്ടില്ല, ഞാൻ വായിച്ചിട്ടും ഇല്ല. എങ്കിലും അതങ്ങനെ അനസ്യൂതം തുടരുകയാണ്.
നയാഗ്ര വെള്ളച്ചാട്ടം തുറന്നുവിട്ട മാതിരി. വെള്ളം തിരികെ മുകളിലോട്ട് കയറില്ലല്ലോ. ചില വിരുതന്മാർ ക്രിസ്‌തുമസ് പുതുവത്സരം ഒക്കെ ഒന്നോ രണ്ടോ മാത്രമല്ല, ഒരു ഡസൻ തവണയിൽ കൂടുതൽ അയച്ചിട്ടുണ്ട്. ചിലർ ഇതൊക്കെ പോരാഞ്ഞിട്ട് മെസഞ്ചറിലും കേറി സാധിച്ചിട്ടുണ്ട്.
എന്തിനോ വേണ്ടി പൂക്കുന്ന മെസേജുകൾ! വിരൽത്തുമ്പോൾ ലോകം എന്നല്ല, വിരത്തുമ്പിൽ കൃമികടി എന്നാണ് ഇതിനെ പറയേണ്ടത്.
നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികളോട് ചോദിച്ചു നോക്കൂ, പെണ്ണിൻറെ പ്രൊഫൈൽ ചിത്രം കണ്ടാൽ ഉടനെ വിരൽ പൊങ്ങുന്ന (വിരൽ മാത്രമോ?!) സാമദ്രോഹികൾ ഉണ്ട്.
ഉടനെ ഫ്രണ്ട് റിക്വസ്റ്റ് അയപ്പ്, ചാറ്റിങ്ങിൽ ചെന്ന് മെസേജിടീൽ, മൊബൈൽ നമ്പർ ചോദിക്കൽ എന്നുവേണ്ട പള്ളിപെരുന്നാളും, ചന്ദനക്കുടവും, കെട്ടുകാഴ്ചയും എല്ലാം ഒറ്റയടിക്ക് നടത്തിക്കളയും. ഇത്തരം ശല്യങ്ങൾ കാരണമാണ് നമ്മുടെ പെൺകുട്ടികൾ പൂക്കൾ, പട്ടി, പൂച്ച, പാവക്കുട്ടികൾ ഇവയൊക്കെ പ്രഫൈൽ ചിത്രങ്ങൾ ആക്കേണ്ട ഗതിയിൽ എത്തുന്നത്.
ഒരു പെൺകുട്ടിയോടും (ആൺകുട്ടിയോടും! സമത്വം..സമത്വം, മറന്നിട്ടില്ല!) അകാരണമായി ചാറ്റിങ്ങിന് പോകരുത്. ഒരിക്കലും അവരുടെ മൊബൈൽ നമ്പർ ചോദിക്കുകയും അരുത്. ആവശ്യമില്ലാത്ത ചപ്പുചവറുകൾ പോലെ ഒരുത്തർക്കും മെസേജുകൾ ഫോർവേഡ് ചെയ്യരുത്. അനുഭവത്തിൽ നിന്നും പഠിച്ചതാണ്.
വെറുതെ മറ്റുള്ളവരുടെ മൊബൈലിന്റെ ഡേറ്റായും, മെമ്മറിയും നമ്മളായി കളയുന്നത് എന്തിന്? ആവശ്യമാണെകിൽ മെസേജുകൾ അയക്കൂ. നിങ്ങളുടെ മെസേജുകൾ ഇഷ്ടപ്പെടുന്നവർക്ക്, മറുപടി തരുന്നവർക്ക് അയച്ചുകൊടുക്കൂ. നിങ്ങളും ഹാപ്പി, അവരും ഹാപ്പി.
ഇതൊക്കെയാണെകിലും എനിക്ക് ബാത്‌റൂം പാട്ടുകൾ നിർത്താനാകുമോ? ഇല്ല. ഇപ്പോളും വല്ലപ്പോഴും പാടും. ആപ്പിൾ ഫോണിൽ റെക്കോർഡ് ചെയ്യും. വൈഫൈ ഓൺ ചെയ്‌ത് പള്ളിയിലെ കൂട്ടമണികൾ പോലെ മെസേജിന്റെ നോട്ടിഫിക്കേഷൻ കേൾക്കും, കണ്ണുംപൂട്ടി എല്ലാം ഡിലീറ്റ് ചെയ്‌ത് കളഞ്ഞ് റിക്കാർഡ് ചെയ്‌ത പാട്ട് അയച്ചിട്ട് ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ ഒരിരിപ്പങ്ങ് ഇരിക്കും.
‘കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ’ – ഇത് ഞാൻ പറഞ്ഞതല്ല. ബൈബിളിൽ ഉള്ളതാണ്.
ഡൽഹി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാവുന്ന ആദ്യ നേതാവല്ല രാഹുൽ ഗാന്ധി. അദ്ദേഹത്തിന് മുൻഗാമികളായി ജയലളിത മുതൽ ലാലു പ്രസാദ് വരെയുണ്ട്. രാഹുലിന് വാവിട്ട പ്രസംഗത്തിന്റെ പേരിലാണ് അയോഗ്യതയെങ്കിൽ മറ്റ് നേതാക്കൾക്ക് അയോഗ്യത കിട്ടിയത് അനധികൃത സ്വത്ത് സമ്പാദനം മുതൽ കലാപം വരെയുള്ള കേസുകളിലാണ്. രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്. കാലിത്തീറ്റ […]
തലയോട്ടിയിലെ അണുബാധ, അമിതമായ ഷാംപൂ ഉപയോഗം, നിർജ്ജീവ കോശങ്ങളുടെ നിർമ്മാണം, മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളർച്ച,ഹെയർ സ്‌പ്രേകൾ എന്നിവയെല്ലാം താരൻ ഉണ്ടാകുന്നതിന് ചില കാരണങ്ങളാണ്. എണ്ണ പുരട്ടുന്നത് താരൻ അകറ്റുന്നതിന് സഹായിക്കുമോ? ഇതിനെ കുറിച്ച് ഡെർമറ്റോളജിസ്റ്റ് ജയ്ശ്രീ ശരദ് പറയുന്നത്, എണ്ണ പുരട്ടുന്നത് താരൻ പ്രശ്നം ഉയർത്തുമെന്നും ജയ്ശ്രീ ശരദ് പറഞ്ഞു. മുടിയിലെ അമിതമായ എണ്ണ, തലയോട്ടിയിൽ മലസീസിയ എന്ന യീസ്റ്റ് പോഷിപ്പിക്കുന്നു. ഇത് യീസ്റ്റിന്റെ അമിതവളർച്ചയിലേക്ക് നയിക്കുന്നതിനെ തുടർന്ന് കൂടുതൽ താരനിലേക്ക് നയിക്കുന്നു. ഒന്ന്… എണ്ണമയമുള്ള […]
ഹ്യൂണ്ടായിയുടെയും ടാറ്റയുടെയും നിലവിലെ അപ്രമാദിത്വത്തെ മറികടക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. അതിനായി ഇനി മുതൽ മാരുതി സുസുക്കി കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് അധികൃതർ അറിയിച്ചു. നെക്‌സ ഔട്ട്്‌ലെറ്റുകൾ വഴി വിൽക്കുന്നത്തോടെ ഹ്യുണ്ടായി, ടാറ്റ എന്നിവരെ മറികടക്കാനാകുമെന്ന് മാരുതി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്‌സ്‌ക്യുട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്നതിനായി 2015-ലാണ് കമ്പനി നെക്‌സ റീട്ടെയിൽ ശൃംഖല ആരംഭിച്ചത്. ബലേനോ, ഇഗ്‌നിസ്, സിയാസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കൂടിയ […]
നാരങ്ങ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും. ഓറഞ്ച് ജ്യൂസുമായി താരതമ്യപ്പെടുത്തുമ്പോൾ അധിക പഞ്ചസാരയില്ലാത്ത നാരങ്ങ വെള്ളത്തിന് കലോറി വളരെ കുറവാണെന്ന് പറയുന്നു.നാരങ്ങ ഒരു ശക്തമായ ഡിടോക്സ് ഏജന്റ് കൂടിയാണ്. രാവിലെ ആദ്യം നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നു. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്. മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ […]
ഡൽഹി: ഓണ്‍ലൈനിലൂടെ അവധി ആഘോഷങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം രംഗത്ത്. ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ CloudSEK വിശദമാക്കുന്നത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് […]
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീര്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 2,800 മുതല്‍ 3,000 മീറ്റര്‍ വരെ ഉയരത്തില്‍ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബാരാമുള്ള, ദോഡ, ഗന്ധര്‍ബാല്‍, കിഷ്ത്വാര്‍, കുപ്വാര, കുപ്വാര പൂഞ്ച്, രംബാന്‍, റിയാസി, അനന്ത്‌നാഗ്, കുല്‍ഗാം എന്നിവിടങ്ങളിലാണ് ഹിമപാതമുണ്ടാകാന്‍ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും അതോറിറ്റി […]
മലപ്പുറം: ഫുട്ബോള്‍ ലോകകകപ്പിന്‍റെ കുഞ്ഞന്‍ മാതൃക നിര്‍മ്മിച്ച് നാലാം ക്ലാസുകാരന്‍ വൈറല്‍. പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴ് അടി ഉയരത്തില്‍ റോഡരികില്‍ കോണ്‍ക്രീറ്റില്‍ ലോകപ്പിന്റെ മാതൃക നിര്‍മ്മിച്ചപ്പോള്‍ നാലാം ക്ലാസുകാരനായ മകന്‍ ഒട്ടും മോശകാരനെല്ലെന്ന് തെളിയിക്കുകയായിരുന്നു. ഫുട്ബോള്‍ ലോക കപ്പിന്റെ മാതൃക തീര്‍ത്താണ് വണ്ടൂര്‍ ചെട്ടിയാറമ്മല്‍ ആലിക്കാ പറമ്പില്‍അബി ഷെരീഫ് സെറീന ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായ ഷാബിന്‍ ഹുസൈന്‍ താരമായത്. 2.3 സെന്റിമീറ്റര്‍ നീളത്തിലാണ് കപ്പിന്‍റെ കുഞ്ഞന്‍ മാതൃക തയ്യാറായിരിക്കുന്നത്. പെന്‍സിലും കത്രികയും മൊട്ടുസൂചി മുതലായവ […]
ഡൽഹി: അവധി ആഘോഷങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം. ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ലക്ഷയമിട്ടാണ് തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ CloudSEK വിശദമാക്കുന്നത്. ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇവ […]
ഇടുക്കി: ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതി നിര്‍ദേശിച്ച സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതു സംബന്ധിച്ച് കോട്ടയം വനം സി.സി.എഫ് ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് അനിഷ്ട […]