ഹിറ്റായ പാരഗണ്‍ റെസ്റ്റോറന്‍റില്‍ ഉടമ സുമേഷും അവിടുത്തെ രുചിയും അല്ലാതെ അടുത്തറിയാന്‍ ഒരാളുണ്ട്, കണ്ണൂര്‍ക്കാരന്‍ രാജേഷ് കക്കോപ്പറവൻ എന്ന പഴയൊരു ഓട്ടോ തൊഴിലാളി. അറിയപ്പെടാത്ത മലയാളികളെ പരിചയപ്പെടുത്തുന്ന 'മലയാളിസ'ത്തില്‍ 'ആലുവക്കാരന്‍' എഴുതുന്ന പങ്തിയില്‍ സുനിതാ വില്യംസിനെ വരെ പരിചയമുള്ള രാജേഷെത്തുന്നു

author-image
ആലുവക്കാരന്‍
New Update
aluvakaran-2

പ്രവാസലോകത്ത് വലിയ ആളുകള്‍ ഒന്നും ആയില്ലെങ്കിലും അത്തരം ചില ആളുകളെ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ അവരെ അടുത്ത് നിന്ന് കാണുകയോ ഒക്കെ ചെയ്ത ആ നാടിന്‍റെ ഹൃദയമിടിപ്പുകള്‍ അറിയുന്ന ചിലരുണ്ട്.

Advertisment

അവര്‍ക്ക് സ്വന്തം നിലയില്‍ പി.ആര്‍ സന്നാഹവും പൊങ്ങച്ചം കുറിയ്ക്കാന്‍ പതിനായിരങ്ങളുടെ ഫോളോവേഴ്സ് അക്കൌണ്ടുകളോ ഒന്നും ഇല്ലെങ്കിലും അവരെ അറിയുന്നവര്‍ക്കറിയാം, ആണുങ്ങള്‍ക്കും. 

അങ്ങനെയുള്ള മലയാളികളിൽ സാധാരണക്കാരുടെ കാര്യങ്ങൾ മാത്രം പ്രതിപാദിക്കുന്ന ഒരു വേദി ഇവിടെ തുറക്കുന്നു ! 'മലയാളിസം' എന്ന പേരിലുള്ള ഈ വേദിയിൽ എഴുതുന്നത് 'ആലുവക്കാരൻ'. എല്ലാ ആഴ്ചകളിലും നിങ്ങൾക്ക് കഴിവുള്ള ഒരു സാധാരണക്കാരൻ മലയാളിയെ പരിചയപ്പെടാം !

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം .. എന്ന് കേട്ട് വളർന്ന നമ്മൾ ദുബായിലെ കറാമയിലുള്ള ഒരു പാവം കണ്ണൂർകാരനെ പരിചയപ്പെട്ടാൽ ആ സത്യം ബോധ്യമാവും. 

ഒട്ടേറെ ഇൻഫ്ളുവൻസർമാർ തലങ്ങും വിലങ്ങും വൈബുകൾ ആഘോഷിക്കുന്ന കറാമയിൽ ഒരു യഥാർത്ഥ ഇൻഫ്ളുവൻസർ കൊട്ടിപ്പാട്ടും കൊട്ടിഘോഷങ്ങളുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ഈയിടെ വാർത്താപ്രാധാന്യം കിട്ടിയ നമ്മുടെ സ്വന്തം സുനിത വില്യംസിനെ നേരിൽ കാണുവാനും കൂടെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുവാനും ഭാഗ്യമുണ്ടായ ഒരു മലയാളി.

കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള വേങ്ങരയിൽ ജനിച്ച രാജേഷ് കക്കോപ്പറവൻ എന്ന ഓട്ടോ തൊഴിലാളി പതിനേഴ് സംവത്സരങ്ങൾക്ക് മുൻപ് റെസ്റ്റോറന്റ് രാജാവായ സുമേഷിനെ പരിചയപ്പെടുകയും ഇന്നിപ്പോൾ രുചിയിൽ ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിച്ച പാരഗൺ റെസ്റ്റോറന്റിന്റെ ജീവനാഡിയായി മാറുകയും ചെയ്തിരിക്കുകയാണ്. 

aluvakaran

രാജേഷിനെ കാണാതെ ഒരാൾക്കും അകത്തേക്ക് പ്രവേശിക്കുവാനാകില്ല എന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. അവിടേക്ക് വരുന്ന ഓരോരുത്തരുടെയും ഇഷ്ടങ്ങൾ അനുസരിച്ചുള്ള ഭക്ഷണം വരെ അറിയാവുന്ന രാജേഷിനെ അറിയാത്തവരും രാജേഷ് അറിയാത്തവരും കുറവാണ്.

സുനിത വില്യംസിനെ കൂടാതെ നോബൽ സമ്മാന ജേതാവായ തുർക്ക് വംശജൻ ഓർഹൻ പ്രമുഖ് കൂടാതെ നമ്മുടെ ക്രിക്കറ്റ് താരങ്ങൾ, സിനിമാക്കാർ, രാഷ്ട്രീയ സാംസ്‌കാരിക നായകർ, കോടീശ്വരന്മാർ എല്ലാവരുമായും സൗഹൃദം പങ്കുവെച്ച രാജേഷിന് പ്രചോദനമാകുന്നത് സ്വന്തം മുതലാളി സുമേഷ് ഗോവിന്ദൻ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയുന്നു. 

aluvakaran-3

തന്റെ ജീവിതം കെട്ടിപ്പടുക്കുവാൻ ഏറെ സഹായകമായ പാരഗൺ റെസ്റ്റോറന്റും അതിന്റെ മുതലാളിയും ഒപ്പം സഹപ്രവർത്തകരും അകമഴിഞ്ഞ പ്രോത്സാഹനമാണ് നൽകിക്കൊണ്ടിരിക്കുന്നത്. 

മമ്മുട്ടി -മോഹൻലാൽ- കോടിയേരി -സുധാകരൻ - രമേശ് ചെന്നിത്തല - വിഡി സതീശൻ - ലാൽജോസ് - ഇർഫാൻ പത്താൻ - സഞ്ജു സാംസൺ തുടങ്ങി മലയാളത്തിലെയും അല്ലാതെയും ഒട്ടുമിക്കവരെയും കണ്ടുകഴിഞ്ഞു.

പല സമയത്തും വൻ വിഐപികൾ വന്നു പോയിക്കഴിയുമ്പോഴാണ് ആളെക്കുറിച്ചു അറിയുവാൻ കഴിയുന്നത്. അങ്ങനെ ഒട്ടനവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരനായ തന്നെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതൽ സൗഭാഗ്യങ്ങൾ ഒന്നും വരാനില്ല എന്നാണ് രാജേഷിന്റെ നിലപാടുകൾ.

aluvakaran-4

 പരമാവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതെ നോക്കുമെന്നും ചിലത് മാത്രമാണ് ഇടക്കൊക്കെ പോസ്റ്റ് ചെയ്യുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. സുമേഷ് ഈയിടെയായി ഏറെ തിരക്കിലാണെങ്കിലും ആ ഒഴിവ് അദ്ദേഹത്തിന്റെ അഭ്യദയകാംക്ഷികളിൽ അറിയിക്കാതെ നോക്കുവാൻ രാജേഷ് ശ്രമിക്കാറുണ്ട്.

ഓടിനടന്നു ഫോട്ടോകളും റീലുകളും എടുത്തുകൊണ്ട് സോഷ്യൽ മീഡിയകളിൽ താരങ്ങളാകുവാൻ ശ്രമിക്കുന്ന ഒട്ടനവധി പ്രാഞ്ചിയേട്ടന്മാർ കണ്ടുപഠിക്കേണ്ട ഒരു വ്യക്തിത്വമാണ് രാജേഷ്. 

aluvakaran-5

അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിലേക്ക് സഞ്ചരിക്കുവാനാകട്ടെ എന്നും ഉയരങ്ങളിൽ സഞ്ചരിക്കുന്നവരുമായുള്ള സൗഹൃദങ്ങൾ വരട്ടെ എന്നും പ്രാർത്ഥിക്കുന്നു. നന്മകൾ മാത്രം നേരുന്നു !

-സ്വന്തം ആലുവക്കാരൻ