പ്രദേശവാസിക്കു സൗജന്യ പാസ് നിഷേധിച്ചു; പാസും കോടതിച്ചെലവും നല്‍കാന്‍ പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ വിധി

author-image
Charlie
Updated On
New Update

publive-image

തൃശൂര്‍: റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ പ്രദേശവാസികള്‍ക്കു ലഭിക്കേണ്ട സൗജന്യ പാസ് നിഷേധിച്ചത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ വിധി. പാസും 2500 രൂപ കോടതിച്ചെലവും നല്‍കണം. ഒല്ലൂര്‍ പന്തല്‍ റോഡിലെ ജോസഫ് കാരക്കടയുടെ ഹര്‍ജിയിലാണ് കോടതി വിധി.

Advertisment

സൗജന്യ പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് ടോള്‍ കമ്ബനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിക്കും നാഷനല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്‌ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനും കോര്‍പറേഷന്‍ സെക്രട്ടറിക്കും കലക്ടര്‍ക്കുമെതിരെ ജോസഫ് കാരക്കട കോടതിയെ സമീപിക്കുകയായിരുന്നു.

ടോള്‍ പ്ലാസയുടെ 10 കിലോമീറ്റര്‍ ദൂരപരിധിയില്‍ താമസിച്ചിരുന്നതിനാല്‍ ജോസഫിനു സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് പുതുക്കാന്‍ സമീപിച്ചപ്പോള്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ടോള്‍ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിനായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും സര്‍ക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം ടോള്‍പ്ലാസ അധികൃതര്‍ക്കു റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നു പറഞ്ഞു കോര്‍പറേഷന്‍ അപേക്ഷ തള്ളി.

ഈ വിവരം ടോള്‍പ്ലാസ അധികൃതരെ അറിയിച്ചെങ്കിലും പാസ് പുതുക്കി നല്‍കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണു തൃശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ. എ.ഡി.ബെന്നി ഹാജരായി.

Advertisment