ഇന്ത്യയും ഇംഗ്ലണ്ടുമല്ല, ഏകദിന ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യത ഈ ടീമിന്; തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ലോകകപ്പ് ടീം ലിസ്റ്റുകൾ പുറത്തുവന്നതോടെ ആരാധകരും മുൻ താരങ്ങളുമടക്കമുള്ളവർ കിരീടം ആർക്കായിരിക്കുമെന്ന് പ്രവചിച്ചുതുടങ്ങിക്കഴിഞ്ഞു.

New Update
gautham gambhirr.

ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ആവേശവും വർധിക്കുന്നുണ്ട്. ടീമുകൾ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. സെപ്റ്റംബർ 27 വരെ ടീമുകൾക്ക് ഈ സ്ക്വാഡുകളിൽ മാറ്റം വരുത്താമെങ്കിലും അതിനുള്ള സാധ്യതകൾ കുറവാണ്. ഒന്നിനൊന്ന് കരുത്തുറ്റ സ്ക്വാഡാണ് ടീമുകളെല്ലാം പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

അതുകൊണ്ടുതന്നെ എക്കാലത്തെയും മികച്ച ഏകദിന ലോകകപ്പുകളിലൊന്നാവും ഇക്കുറി നടക്കുകയെന്ന കാര്യം ഉറപ്പ്. ആതിഥേയരായ ഇന്ത്യ ഇക്കുറി കിരീടത്തിൽക്കുറഞ്ഞ ഒന്നും ലക്ഷ്യം വെക്കുന്നില്ല. രോഹിത് ശർമയുടെ കീഴിൽ കിടിലൻ ടീമിനെയാണ് ലോകകപ്പിൽ അവർ അണിനിരത്തുന്നത്. ലോകകപ്പ് ടീം ലിസ്റ്റുകൾ പുറത്തുവന്നതോടെ ആരാധകരും മുൻ താരങ്ങളുമടക്കമുള്ളവർ കിരീടം ആർക്കായിരിക്കുമെന്ന് പ്രവചിച്ചുതുടങ്ങിക്കഴിഞ്ഞു.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ ലോകകപ്പിൽ അവസാന നാലിലെത്തുമെന്നാണ് ഇതിഹാസ താരങ്ങളായ ഓയിൻ മോർഗൻ, ഗ്ലെൻ മഗ്രാത്ത്, എബി ഡി വില്ലിയേഴ്സ് എന്നിവരുടെ പ്രവചനം. ഇക്കുറി ഫൈനൽ ഇന്ത്യയും (Indian Cricket Team) ഇംഗ്ലണ്ടും തമ്മിലായിരിക്കുമെന്ന് വരെ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡി വില്ലിയേഴ്സ് പ്രവചിക്കുന്നു.

അതേ സമയം ലോകകപ്പിലെ കിരീട ഫേവറിറ്റുകളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും മറികടന്ന് മറ്റൊരു ടീമിനെയാണ് മുൻ ഇന്ത്യൻ ഓപ്പണറായ ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പ് ഫൈനലിലെ ടോപ് സ്കോററായ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തിൽ ഓസ്ട്രേലിയയാണ് ഇക്കുറി ഏകദിന ലോകകപ്പ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം‌. കഴിഞ്ഞ‌ ദിവസം ബഡാ ഭാരത് ഷോ സീസൺ 2 വിലെ റാപിഡ് ഫയർ റൗണ്ടിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗംഭീർ ഓസ്ട്രേലിയയെ കിരീട ഫേവറിറ്റുകളായി തിരഞ്ഞെടുത്തത്.

പാറ്റ് കമ്മിൻസിന്റെ (Pat Cummins) നേതൃത്വത്തിൽ കിടിലൻ സ്ക്വാഡുമായാണ് ഓസ്ട്രേലിയ (Australia Cricket) ഇത്തവണ ലോകകപ്പിനെത്തുക. ഓൾ റൗണ്ടർമാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടീമിനെയാണ് ലോകകപ്പിനായി അവർ തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

രണ്ട് സ്പെഷ്യലിസ്റ്റ് ബാറ്റർമാരും (ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്), രണ്ട് വിക്കറ്റ് കീപ്പർമാരും (അലക്സ് കാരി, ജോഷ് ഇംഗ്ലിസ്), ഒരു സ്പിന്നറും (ആദം സാമ്പ), നാല് പേസർമാരും (പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സീൻ ആബട്ട്), ആറ് ഓൾ റൗണ്ടർമാരുമാണ് (ഗ്ലെൻ മാക്സ്‌വെൽ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ, ആഷ്ടൺ അഗർ) ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലുള്ളത്. ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.

gautham gambhir world cup 2023
Advertisment