തേന്മാവിൻ കൊമ്പത്തു ഊഞ്ഞാലുകെട്ടി
കാത്തിരിക്കുമെൻ മുത്തച്ഛൻ
മുറ്റത്തെ മൂവാണ്ടൻ മാവിൻകൊമ്പിലെ
തേനൂറും മാമ്പഴം കല്ലെറിയും
വാശിപിടിക്കുമ്പോൾ കൊഞ്ചലിൻ വാക്കുകൾ
മോണകാണിച്ചു പുഞ്ചിരിക്കും
ചിൽച്ചിൽ ചിലക്കുന്ന അണ്ണാനെപോലെ
ഓടുന്നു ചാടുന്നു മുത്തച്ഛൻ
വല്ലായ്ക ചൊല്ലാതെ, പഴികൾ പറയാതെ
കേളിയിൽ ചേരുമെൻ മുത്തച്ഛൻ
പഞ്ചാരചൊല്ലുന്ന പഴമൊഴി വാക്കുകൾ
കൃഷ്ണന്റെ കംസന്റെ കഥപറയും
മണ്ണിനെ മനുഷ്യനെ മനസ്സിൽ സ്നേഹിച്ച
മുത്തച്ഛനങ്ങു യാത്രയായി....!
മുത്തച്ഛനാണെന്റെ പഠനാമൃതം
ഓർത്തോർതിരിക്കുമാ സ്നേഹാമൃതം...
-അക്ഷയ
(പറളി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി)