Advertisment

‘ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ്’ എന്ന കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍

1980-ല്‍ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലര്‍ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങള്‍ മനസ്സിലാക്കണം.

New Update
annamalai hindi.jpg

ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഹിന്ദി അനുകൂല പ്രസംഗം വിവാദത്തില്‍. ഹിന്ദി-വിരുദ്ധ വാദം കീറിയ ചെരുപ്പ് എന്നായിരുന്നു അണ്ണാമലൈയുടെ പരാമര്‍ശം. 1980ലെ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തുന്നുവെന്നും അണ്ണാമലൈ പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമാവുകയായിരുന്നു. ശ്രീപെരുംപത്തൂരിലെ പ്രചാരണയോഗത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ഉണ്ടായത്.

1980-ല്‍ പറഞ്ഞതിനെക്കുറിച്ചാണ് ഇപ്പോഴും ചിലര്‍ സംസാരിക്കുന്നതെന്ന് ശ്രീപെരമ്പത്തൂരിലെ ജനങ്ങള്‍ മനസ്സിലാക്കണം. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, ഇതാണത്. അവര്‍ ഇപ്പോഴും ഇത്രയും പഴകിയ, കീറിയ ചെരിപ്പുകള്‍ വലിച്ചെറിഞ്ഞിട്ടില്ല. ഇതാണ് ഡിഎംകെ-അണ്ണാമലൈ പറഞ്ഞു. അതേസമയം, അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ഡിഎംകെയും അണ്ണാഡിഎംകെയും രംഗത്തെത്തി.

മോദി ഇതിനെതരെ പ്രതികരിച്ചിട്ടില്ലെന്നും അവര്‍ വിമര്‍ശിച്ചു. ഹിന്ദിവിരുദ്ധ സമരത്തിലെ രക്തസാക്ഷികളെ അപമാനിച്ചെന്ന് ഡിഎംകെ വിമര്‍ശിച്ചു. അണ്ണാമലൈ പറയുന്നത് വിവരക്കേടാണെന്ന് അണ്ണാഡിഎംകെയും പ്രതികരിച്ചു.

annamalai
Advertisment