48 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബാബാ സിദ്ദിഖ് പാര്‍ട്ടി വിട്ടത്. ചില തീരുമാനങ്ങള്‍ വേദനാജനകമായിരിക്കും. എങ്കിലും നിശ്ചയമായും എടുക്കേണ്ടതുണ്ട് എന്നായിരുന്നു രാജിയിലെ പ്രതികരണം. മുംബൈ കോണ്‍ഗ്രസിലെ പ്രധാന മുഖമായിരുന്നു അദ്ദേഹം. രാജിവേളയില്‍ തന്നെ അജിത് പക്ഷത്തിനൊപ്പ പോകുമെന്ന സൂചന ബാബാ സിദ്ദിഖ് നല്‍കിയിരുന്നു.