ആകാശ് തില്ലങ്കേരിയ്‌ക്കെതിരെ ചുമത്തിയ കാപ്പ ഒഴിവാക്കി

മകളുടെ പേരിടല്‍ ചടങ്ങിനിടെയാണ് മുഴക്കുന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി.

New Update
akash thillenkeri kaapa

കണ്ണൂര്‍; മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂര്‍ ജയിലില്‍ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാപ്പ ചുമത്തി തില്ലങ്കേരിയെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ നിന്ന് മോചിതനായത്. 

Advertisment

എന്നാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തി സെപ്റ്റംബര്‍ പതിമൂന്നിന് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബമാണ് പരാതി നല്‍കിയത്.

മകളുടെ പേരിടല്‍ ചടങ്ങിനിടെയാണ് മുഴക്കുന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി. ഏറെ നേരത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്. 

മകളുടെ പേരിടങ്ങല്‍ ചടങ്ങിനായാണ് ആകാശ് വീട്ടിലെത്തിയത്. ഇതിനിടെ പോലീസ് വാഹനം വീട്ടിലെത്തി. കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയ ആകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. മുമ്പും കാപ്പ ചുമത്തിയായിരുന്നു അറസ്റ്റ്. വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെ ഇയാള്‍ മര്‍ദ്ദിച്ചതോടെയാണ് ഈ കേസുണ്ടായത്.

latest news akash thilenkery kannur
Advertisment