കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഗൗരവ പൂർവമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോർഡ് അംഗങ്ങൾ പലതും പറയും. ഇഡി ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണ്. ഇഡി പല സ്ഥലത്തും പോകുന്നുണ്ട്. ഇഡി ചോദ്യം ചെയ്യാത്ത ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട്? ഒരിടത്ത് കെ സുധാകരനും മറ്റൊരിടത്ത് രാഹുൽ ഗാന്ധിയും ഇഡിയുടെ മുന്നിലുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തട്ടിപ്പ് എവിടെയാണോ ഉള്ളത് അതൊക്കെ അന്വേഷിക്കട്ടെയെന്നും അതിലൊന്നും ഒരു തരത്തിലും വീട്ടു വീഴ്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയിലെ സിപിഎം പ്രാതിനിധ്യത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് എം വി ഗോവിന്ദൻ ഒഴിഞ്ഞ് മാറി. വിശാല സഖ്യത്തിൽ സിപിഐഎം ശക്തമായുണ്ടാകും. 28 പാർട്ടികളോടൊപ്പം സിപിഐഎമ്മുമുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.